
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി. എന്നാൽ, ടൂർണമെന്റിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാതെപോയ 16 ടീമുകൾ പുതിയ പരിശീലകനുമായി പുതിയയാത്രക്ക് തയ്യാറെടുക്കുകയാണ്. ലോകകപ്പ് പൂർത്തിയാകുമ്പോൾ 16 പരിശീലകർക്കാണ് സ്ഥാനം നഷ്ടമായത്. ഇതിൽ ഫ്രാൻസിന്റെ ദിദിയർ ദെഷോം മാത്രമാണ് മുൻകൂട്ടി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥാനമൊഴിഞ്ഞത്. വമ്പൻ ടീമുകളിൽ സ്പെയിൻ, അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട് ടീമുകളുടെ പരിശീലകർ തുടരും.
ഗ്രൂപ്പ് ഘട്ടത്തിനുശേഷം പുറത്തുപോയവർ
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ അഞ്ചു പരിശീലകർക്കാണ് സ്ഥാനനഷ്ടം സംഭവിച്ചത്. സാബ്രി ലമൗച്ചി (ടൂണീഷ്യ), ഹാർവി റെനാർഡ് (സൗദി അറേബ്യ), സ്റ്റീവ് ക്ലാർക്ക് (സ്‌കോട്ട്ലൻഡ്), ഹോങ് മ്യൂങ് ബോ (ദക്ഷിണകൊറിയ), മിറോസ്ലാവ് കൗബാക് (ചെക്ക് റിപ്പബ്ലിക്) എന്നിവരാണ് ടീമുകളുടെ മോശം പ്രകടനത്തെത്തുടർന്ന് പുറത്താക്കപ്പെട്ടത്.
നോക്കൗട്ട് റൗണ്ട്
മാഴ്സലോ ബിയേൽസ (യുറഗ്വായ്), റൊണാൾഡ് കൂമാൻ (നെതർലൻഡ്സ്), സെബാസ്റ്റിയൻ ബെക്കാസെസ് (എക്വഡോർ) എന്നിവർക്ക് പരിശീലകസ്ഥാനം നഷ്ടമായി. ഇതിൽ കിരീട പ്രതീക്ഷയായെത്തിയ ഡച്ച് ടീം പരിശീലകൻ കൂമാനാണ് വലിയ നഷ്ടം സംഭവിച്ചത്.
പ്രീ ക്വാർട്ടർ
മൂന്ന് പരിശീലകരാണ് പ്രീ ക്വാർട്ടർ കഴിഞ്ഞപ്പോൾ പടിയിറങ്ങിയത്. കാർലോസ് ക്വീറോസ് (ഘാന), റോബർട്ടോ മാർട്ടിനെസ് (പോർച്ചുഗൽ), ജൂലിയൻ നാഗൽസ്മാൻ (ജർമനി) എന്നിവർ തെറിച്ചു. പോർച്ചുഗലും ജർമനിയും കിരീടപ്രതീക്ഷ പുലർത്തിയ ടീമുകളായിരുന്നു.
ക്വാർട്ടർ ഫൈനൽ
ആതിഥേയരായ മെക്സിക്കോയുടെ ഹാവിയർ അഗ്യൂറെയും ക്രൊയേഷ്യയുടെ സ്ലാറ്റ്കോ ഡാലിച്ചും സെനഗലിന്റെ പെപ്പെ തിയാവുമാണ് ക്വാർട്ടർ ഫൈനൽ പൂർത്തിയായപ്പോൾ പുറത്തായത്. കഴിഞ്ഞ രണ്ടുവർഷമായി സെമി ഫൈനൽ കളിക്കുന്ന ടീമാണ് ക്രൊയേഷ്യ. മെക്സിക്കോ ആതിഥേയരാജ്യമായിരുന്നു. മികച്ച പ്രകടനമാണ് ടീം നടത്തിയതും. എന്നാൽ, പ്രീക്വാർട്ടറിൽ ടീം തോറ്റു. സെനഗൽ നോക്കൗട്ട് റൗണ്ടിൽ പുറത്തായെങ്കിലും ക്വാർട്ടർ ഫൈനൽ കഴിഞ്ഞപ്പോഴാണ് പരിശീലകൻ തിയാവു സ്ഥാനമൊഴിഞ്ഞത്.
സെമി ഫൈനൽ
കിരീടം നേടുമെന്ന് ഉറപ്പിച്ചെത്തിയ ടീമായിരുന്നു ഫ്രാൻസ്. എന്നാൽ, സെമിയിൽ അവർ സ്പെയിനിനോട് തോറ്റു. ഇതോടെയാണ് പരിശീലകൻ പടിയിറങ്ങിയത്. നാല് ലോകകപ്പുകളിൽ ടീമിനെ ഇറക്കിയ ദഷോം ഒരുതവണ ടീമിന് കിരീടം നേടിക്കൊടുത്തു. ഒരുതവണ ഫൈനലിലും ഇത്തവണ സെമിയിലും ടീം കളിച്ചു. 187 മത്സരങ്ങളിലാണ് ടീമിനെ ഇറക്കിയത്.
ഫൈനലിനുശേഷം
ലോകകപ്പ് ഫൈനലിനുശേഷമാണ് ബെൽജിയം പരിശീകൻ റുഡി ഗാർഷ്യ രാജി പ്രഖ്യാപിച്ചത്. ബെൽജിയം ഇത്തവണ ക്വാർട്ടറിലാണ് പുറത്തായത്. സ്പെയിനിനോടായിരുന്നു തോൽവി.
Content Highlights: 16 national team coaches have stepped down or been fired following the 2026 World Cup., Didier Deschamps resigned as previously planned after France's semi-final exit., Major departures include coaches from Portugal, Germany, Netherlands, and Belgium., High-profile managers like Ronald Koeman and Julian Nagelsmann are among those who lost their positions
Published: 22 Jul 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented