മാഡ്രിഡ്: ലോകകപ്പ് നേട്ടത്തിനു പിന്നാലെ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷനും ടീം അംഗങ്ങൾക്കും ലഭിക്കാൻ പോകുന്നത് കോടികൾ.
ഏകപക്ഷീയമായ ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം നാട്ടിലെത്തിച്ചത്. ലോകകപ്പ് നേടിയ ടീമിലെ 26 കളിക്കാർക്കും വലിയ സാമ്പത്തിക നേട്ടമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്. ലോകകപ്പ് നേട്ടത്തോടെ ഓരോ താരത്തിനും 756,000 യൂറോ (ഏകദേശം 8.32 കോടി രൂപ) വീതം ബോണസ് ലഭിക്കും. ഇതിനുപുറമെ, ഓരോ കളിക്കാരനും ലോകകപ്പ് ജേതാക്കൾക്കുള്ള മെഡലും മോതിരവും ലഭിക്കും.
ലോകകപ്പ് വിജയത്തിലൂടെ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന് ഫിഫയിൽനിന്ന് 50 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 482 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചത്. ടീമിന്റെ വിജയത്തോടെ ജേഴ്‌സി വിൽപ്പനയിലും വലിയ വർധനവുണ്ടായി. സ്‌പെയിനിന്റെ 'ഓഫ് വൈറ്റ്' എവേ ജേഴ്‌സികൾ രാജ്യത്ത് ഇതിനകംതന്നെ വിറ്റുതീർന്നു.
യാത്ര, ഇൻഷുറൻസ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങി വിവിധ മേഖലകളിലുള്ള 35 കമ്പനികളുടെ സ്‌പോൺസർഷിപ്പ് പിന്തുണയും സ്പാനിഷ് ടീമിനുണ്ട്.
ഞായറാഴ്ച രാത്രി ന്യൂജഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച കളിയുടെ തിരക്കഥയും സംവിധാനവും സ്പെയിനിന്റേതായിരുന്നു. അതിഥിതാരത്തിന്റെ റോൾ മാത്രമായിരുന്നു അർജന്റീനയ്ക്ക്. ഫൈനലിൽ കളം മുഴുവൻ സ്പെയിൻ നിയന്ത്രിച്ചു. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനലുകളിലൊന്നാണ് ഞായറാഴ്ച നടന്നത്. ഒരു ഗോൾമാത്രമാണ് അടിച്ചതെങ്കിലും കളിയുടെ എല്ലാ മേഖലയിലും സ്‌പെയിൻ നിലവിലെ ചാമ്പ്യൻമാരെ പിന്നിലാക്കി.
Content Highlights: Spain defeated Argentina 1-0 to win their second World Cup title., Each of the 26 squad members will receive €756,000 in bonuses., The Spanish Football Federation receives $50 million from FIFA., Surge in team merchandise sales, particularly the off-white away jerseys., Support from 35 corporate sponsors across various industries.
Published: 21 Jul 2026, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented