ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയോടെ തുടക്കമിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. എവർട്ടണിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ കുരുങ്ങി. രണ്ട് തവണ പിന്നിൽ നിന്ന ശേഷം എവർട്ടൺ വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇഞ്ചുറി ടൈമിലായിരുന്നു എവർട്ടൺന്റെ സമനില ഗോൾ.

To advertise here,

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 47-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലീഡെടുത്തത്. ബ്രയാൻ എംബ്യൂമോയായിരുന്നു ലക്ഷ്യം കണ്ടത്. പിന്നീട് 83-ാം മിനിറ്റിലാണ് എവർട്ടൺ യുണൈറ്റഡിനെ ഒപ്പം പിടിച്ചത്. ടൈറിക് ജോർജായിരുന്നു ഗോൾ സ്‌കോറർ. അഞ്ച് മിനിറ്റിനുള്ളിൽ യുണൈറ്റഡ് വീണ്ടും ലീഡെടുത്തു. ബെഞ്ചമിൻ സെസ്‌കോ എവർട്ടൺന്റെ വല കുലുക്കി. തുടർന്ന് മാഞ്ചസ്റ്റർ വിജയത്തിലേക്കെന്ന തോന്നിച്ച ഘട്ടത്തിൽ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ എവർട്ടൺന്റെ രണ്ടാം ഗോളെത്തി. എയ്ൻസ്ലി മെറ്റ്‌ലാൻഡ് നെയ്ൽസ് എവർട്ടൺന്റെ രക്ഷകനായി.

മത്സരത്തിനിടയിൽ യുണൈറ്റഡിന്റെ പ്രതിരോധ താരം ഹാരി മഗ്വയറിന് മുഖത്ത് സാരമായ പരിക്കേൽക്കുകയും ചെയ്തു. മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ മഗ്വയർ എവർട്ടൺന്റെ സ്‌ട്രൈക്കർ ബാരിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂക്കിൽ നിന്ന് രക്തം ചീറ്റുകയും മഗ്വയർ ഗ്രൗണ്ടിൽ വീഴുകയും ചെയ്തു. ഇതോടെ മെഡിക്കൽ സംഘം ഓടിയെത്തി പ്രഥമശുശ്രൂഷ നൽകി.

അതേസമയം കരുത്തൻമാരുടെ മത്സരത്തിൽ ചെൽസിയെ ആഴ്‌സണൽ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചു. ആഴ്‌സണലിനായി കായ് ഹവാർട്‌സും മാർട്ടിൻ ഒഡേഗാഡും ലക്ഷ്യം കണ്ടു. ചെൽസിയുടെ ഗോൾ നേടിയത് മോർഗൻ റോജേഴ്‌സാണ്.

നിലവിൽ മൂന്ന് മത്സരങ്ങളിൽ നാല് പോയിന്റുമായി യുണൈറ്റഡ് പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്താണ്. അഞ്ച് പോയിന്റുള്ള എവർട്ടൺ എട്ടാമതാണ്. മൂന്ന് മത്സരങ്ങളും വിജയിച്ച ആഴ്‌സണൽ ഒമ്പത് പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാമതാണ്. സീസണിലെ ആദ്യ തോൽവി നേരിട്ട ചെൽസി ആറ് പോയിന്റുമായി നാലാമതാണ്.

അതേസമയം ലാ ലിഗയിൽ ബാഴ്‌സലോണ വലൻസിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി. ലമിൻ യമാൽ ഇരട്ട ഗോൾ നേടിയപ്പോൾ ഫെർമിൻ ലോപസ്, റാഫിഞ്ഞ, പെഡ്രി എന്നിവരും ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടു. മറ്റൊരു മത്സരത്തിൽ വിയ്യാറയലിനെ ഡീപോർട്ടീവോ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി.

നിലവിൽ നാല് മത്സരങ്ങളും വിജയിച്ച ബാഴ്‌സ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ഒരു മത്സരം തോറ്റ റയൽ ഒമ്പത് പോയിന്റുമായി രണ്ടാമതാണ്.