എഡ്ജ്ബാസ്റ്റൺ; പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്. മൂന്നാം ടെസ്റ്റിൽ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ രണ്ട് ടെസ്്റ്റിലും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. രണ്ടാമിന്നിങ്‌സിൽ 130 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ സെഷനിൽ തന്നെ വിജയതീരത്തെത്തി. രണ്ട് റൺസെടുക്കുന്നതിനിടയിൽ തന്നെ ഇംഗ്ലണ്ടിന് ഓപ്പണർമാരെ നഷ്ടമായിരുന്നു. മുഹമ്മദ് അബ്ബാസ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യത്തേയും അവസാനത്തേയും പന്തുകളിലാണ് ബെൻ ഡക്കറ്റും എമിലിയോ ഗേയും ക്രീസ് വിട്ടത്.

To advertise here,

എന്നാൽ പിന്നീട് ജോർദാൻ കോക്‌സും ജോ റൂട്ടും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ജോർദാൻ കോക്‌സ് 76 പന്തിൽ 59 റൺസ് അടിച്ചു. ജോ റൂട്ട് 69 പന്തിൽ 62 റൺസ് നേടി. ഇരുവരും എട്ട് ഫോറുകൾ വീതം നേടി.

നേരത്തെ രണ്ടാമിന്നിങ്‌സിൽ അസാൻ അവെയ്‌സ്, ഷാൻ മസൂദ്, ബാബർ അസം, റാസാവുള്ള, മുഹമ്മദ് അബ്ബാസ് എന്നിവരുടെ ബാറ്റിങ് മികവിൽ പാകിസ്താൻ 449 റൺസ് അടിച്ചിരുന്നു. അതേസമയം ആദ്യ ഇന്നിങ്‌സിൽ തകർന്നടിഞ്ഞ പാകിസ്താൻ 133 റൺസിന് എല്ലാവരും പുറത്തായിരുന്നു. 43 റൺസ് അടിച്ച സൗദ് ഷക്കീൽ ഒഴികെ മറ്റെല്ലാവരും പരാജയമായി. നാല് വിക്കറ്റെടുത്ത ജോഷ് ടങ്ങും മൂന്ന് വിക്കറ്റ് വീതം വീഴ്്ത്തിയ ഒലി റോബിൻസണും ജോഫ്ര ആർച്ചറുമാണ് പാകിസ്താനെ ചെറിയ സ്‌കോറിലൊതുക്കിയത്.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സിൽ 453 റൺസ് അടിച്ചെടുത്തു. 320 റൺസിന്റെ കൂറ്റൻ ലീഡും നേടി. എമിലിയോ ഗേ, ഹാരി ബ്രൂക്ക്, ഡാൻ ലോറൻസ്, ജാമി സ്മിത്ത്, ഒലി റോബിൻസൺ എന്നിവരെല്ലാം അർദ്ധ സെഞ്ചുറി കണ്ടെത്തി. പാകിസ്താനായി റാസാവുള്ള നാല് വിക്കറ്റ് വീഴ്ത്തി.