ലാഹോർ: പാകിസ്താൻ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് മുമ്പാകെ ഹാജരായി പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്‌വാനും ഇമാമുൽ ഹഖും. പാക് ടീമിന്റെ ഡ്രസ്സിങ് റൂമിൽ നിന്ന് ഇരുവരും വിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് NCCIA-ക്ക് മുന്നിൽ ഹാജരായത്. ഇരുവരുടേയും മൊബൈൽ ഫോണുകൾ നേരത്തെ തന്നെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരുന്നു.
പാകിസ്താൻ ആസ്ഥാനമായുള്ള 'ദി ന്യൂസ് ഇന്റർനാഷണൽ' എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, NCCIA ഈ രണ്ട് കളിക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളും സംശയാസ്പദമായ ഇടപാടുകളും പരിശോധിച്ചുവരികയാണ്. രണ്ട് കളിക്കാരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പും ശേഷവുമുള്ള അവരുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ദയനീയമായി പരാജയപ്പെട്ടതിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കിയ ഏഴ് കളിക്കാരിൽ റിസ്‌വാനും ഇമാമുൽ ഹഖും ഉൾപ്പെട്ടിരുന്നു. ആ ഏഴ് കളിക്കാരെയും നാട്ടിലേക്ക് അയക്കുകയും, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുതിയ ഏഴ് കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷം പിസിബി തന്നെ ആഭ്യന്തര അന്വേഷണവും തുടങ്ങിയിരുന്നു.
Content Highlights: Mohammad Rizwan and Imam-ul-Haq appeared before the NCCIA in Lahore regarding dressing room information leaks., Investigators are examining financial matters, bank account transactions, and mobile phones handed over by the PCB., Both players were among seven dropped from the Pakistan Test squad following poor performances against England., The PCB has also launched an internal disciplinary inquiry and urges the public to rely on official communications.
Published: 11 Sept 2026, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented