ലോക്ഡൗണില്‍ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു; കണക്കുകള്‍ ഇങ്ങനെ


By വിഷ്ണു കോട്ടാങ്ങല്‍

2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2020ല്‍ ആണ്. 550 കേസുകളാണ് വിവിധ ജില്ലകളിലായി സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റങ്ങള്‍.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന കണക്കുകള്‍ 2020ല്‍ കുത്തനെ ഉയര്‍ന്നതായി പോലീസിന്റെ തന്നെ കണക്കുകളില്‍ വ്യക്തമാകുന്നു. 2016ല്‍ 283 സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 2020 വരെ ഒരോ വര്‍ഷവും 50-ന് മുകളില്‍ മാത്രമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ 2020ലെ കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

മുഖ്യമായി സാമ്പത്തിക തട്ടിപ്പുകളും നഗ്‌നചിത്രങ്ങളും മറ്റും ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനൊപ്പം മറ്റൊരാളെന്ന വ്യാജേനെ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന തട്ടിപ്പുകളും ഉള്‍പ്പെടും.

cyber crime
2016-2021 കാലത്ത് രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളുടെ കണക്ക്.

കഴിഞ്ഞ ഒരുവര്‍ഷം ജനങ്ങള്‍ കൂടുതല്‍ നേരം ഇന്റര്‍നെറ്റ് ഉപയോഗിച്ചതും തട്ടിപ്പിന് കാരണമായി കണക്കാക്കുന്നു. മെബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് പരിചയമില്ലാത്ത പ്രായമായവര്‍ മുതല്‍ കൊച്ചുകുട്ടികളില്‍ വരെ ഇക്കാലയളവില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിച്ചു. ഓണ്‍ലൈന്‍ ക്ലാസിന്റെ മറവിലും ഗെയിമുകളുടെ രൂപത്തിലും സോഷ്യല്‍മീഡിയകള്‍ വഴിയും നിരവധി തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറി. ഈയൊരു സാഹചര്യത്തിലാണ് കേസുകള്‍ ഉയര്‍ന്നതെന്ന് കരുതപ്പെടുന്നു.

ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം കഴിഞ്ഞ ഒരുവര്‍ഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളുടെ പകുതിയോളം ഈ വര്‍ഷം മെയ് വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതാണ്. പുറത്തുവന്നതിനേക്കാള്‍ അധികമാകും അറിയപ്പെടാതെ പോയതോ അറിഞ്ഞിട്ടും അപമാനഭയത്താല്‍ പുറത്തറിയിക്കാതിരിക്കുന്നതോ ആയ കുറ്റകൃത്യങ്ങള്‍.

കഴിഞ്ഞ വര്‍ഷം 550 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 2021 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം 273 കേസുകള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പാലിക്കുകയും തട്ടിപ്പുകളേപ്പറ്റിയും അത് സംഭവിക്കാനിടയുള്ള സാഹചര്യങ്ങളെപ്പറ്റിയും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സൈബര്‍ വിദഗ്ധരും പോലീസും വ്യക്തമാക്കുന്നു.

Content Highlights: Cybercrime increases in kerala during lockdown

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bichu X Malayil, K Vidya

1 min

'വിദ്യ നിരപരാധിത്വം തെളിയിക്കട്ടെ'; ഗവേഷണ ഗൈഡ് സ്ഥാനത്തുനിന്ന് പിന്മാറി ഡോ. ബിച്ചു മലയില്‍

Jun 7, 2023


mv govindan

1 min

എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതികപ്പിഴവല്ല; SFIക്കെതിരെ വലിയ ഗൂഢാലോചന നടന്നു- എം.വി ഗോവിന്ദന്‍

Jun 7, 2023


Vidya

2 min

വ്യാജരേഖ മാത്രമല്ല; വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചെന്ന് SC\ST സെല്‍ റിപ്പോര്‍ട്

Jun 7, 2023

Most Commented