മൂന്നാം ലോക കേരളസഭ നടന്ന നിയമസഭാ മന്ദിരത്തിലെ ഹാളിന് പുറത്ത് അനിതാ പുല്ലയിൽ എത്തിയപ്പോൾ. File Photo - Mathrubhumi
തിരുവനന്തപുരം: മോന്സണ് മാവുങ്കല്‍ നടത്തിയ പുരാവസ്തുതട്ടിപ്പുകേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ ലോകകേരളസഭ നടക്കവേ നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച സംഭവത്തില്‍ സഭാ ടി.വി.യെ സഹായിക്കുന്ന കമ്പനിയുടെ കരാര്‍ റദ്ദാക്കിയേക്കും. ഈ കമ്പനിയുടെ പ്രതിനിധിയുടെ സഹായത്തോടെയാണ് അനിത നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ചതെന്നാണ് കണ്ടെത്തല്‍. സംഭവത്തിലൂടെ ലോകകേരളസഭയ്ക്കും നിയമസഭയ്ക്കും കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണ് കമ്പനിക്കെതിരേ നടപടിയെടുക്കാനുള്ള ശുപാര്‍ശ.
ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു. എന്നാല്‍, സ്പീക്കര്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിയശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. സഭാ ടി.വി.ക്ക് സാങ്കേതികസഹായം നല്‍കുന്നതാണ് കമ്പനി. സഭാ ടി.വി.യുടെ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ അനിത പുല്ലയിലുമായുള്ള അഭിമുഖം സംപ്രേഷണംചെയ്തതും വിവാദമായി. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ കമ്പനി.
Content Highlights: Anitha Pullayil Loka Kerala Sabha Sabha TV
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..