നാടിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവൻ പണയം വെച്ച് ദുരന്തമുഖത്തേക്ക് ഓടിയെത്തുന്ന സേനവിഭാഗമാണ് കേരള ഫയർ& റെസ്‌ക്യൂ സർവീസസ്. ചെറുജീവിയുടെ ജീവൻ മുതൽ പ്രകൃതിദുരന്തങ്ങൾ നേരിടാൻ സധൈര്യം മുന്നിട്ടിറങ്ങുന്നവർ. ഒരു സാധാരണ ഫയർമാന്റെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ഫയർ& റെസ്‌ക്യൂ സർവീസിൽനിന്ന് അസി.സ്റ്റേഷൻ ഓഫീസറായി വിരമിച്ച പ്രദീപ് പി.ആർ. പെട്ടിമുടി ദുരന്തം, പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം, കുരങ്ങിണി കാട്ടുതീ, വയനാട് ഉരുൾപൊട്ടൽ തുടങ്ങി ചെറുതും വലുതുമായ നൂറ്കണക്കിന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായ വ്യക്തി. പ്രതിസന്ധികളിൽ തളരാതെ, ദുരന്തമുഖങ്ങളിൽ രക്ഷകനായി എത്തുന്ന ഫയർമാന്റെ ഡ്യൂട്ടിക്ക് പിന്നിലെ കാണാപ്പുറങ്ങൾ പറയുകയാണ് അദ്ദേഹം.

To advertise here,