അധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനങ്ങൾക്ക് വഴങ്ങാത്ത, നിയമം എല്ലാവർക്കും ഒന്നാണെന്ന് പ്രവർത്തിച്ചു കാണിച്ച അപൂർവ്വം സിവിൽ സർവീസ് ഉദ്യോഗസ്ഥരിലൊരാളാണ് ഋഷിരാജ് സിങ് ഐ.പി.എസ്. സർവീസിൽ ഇരുന്ന കാലമത്രയും ഭയമില്ലാത്ത നിലപാടുകൾ കൊണ്ടും, ജനപക്ഷത്തുനിന്നുള്ള കർശനമായ നടപടികൾ കൊണ്ടും വാർത്തകളിൽ നിറഞ്ഞ വ്യക്തിത്വം. കേരളത്തിൽ അദ്ദേഹം കൈവെച്ച ഓരോ വകുപ്പിലും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. ലഹരിമാഫിയയുടെ ഉറക്കം കെടുത്തിയ എക്‌സൈസ് കമ്മീഷണറായും ട്രാഫിക് നിയമങ്ങൾ കർശനമാക്കി സാധാരണക്കാരുടെ ജീവൻ കാത്ത ഉദ്യോഗസ്ഥനായും നമുക്കിടയിലൊരാളായി പ്രവർത്തിച്ചു. യൂണിഫോം അഴിച്ചുവെച്ചെങ്കിലും, ഇന്നും മലയാളിയുടെ മനസ്സിലെ പവർഫുൾ ഐ.പി.എസ് ഓഫീസറായ ഋഷിരാജ് സിംഗ് തന്റെ സർവീസ് കഥകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു

To advertise here,