പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ചൂടി 19-കാരി മിറ ആൻഡ്രീവ. റഷ്യക്കാരിയായ മിറയുടെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണിത്. പോളണ്ടിന്റെ മയ ഹലിൻസ്‌കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് എട്ടാം റാങ്കുകാരിയായ മിറ കന്നി കിരീടത്തിൽ മുത്തമിട്ടത്.

To advertise here,

ഇതാദ്യമാണ് ഇരുതാരങ്ങളും ഒരു ഗ്രാൻഡ്സ്ലാമിന്റെ ഫൈനലിൽ കളിക്കുന്നത്. അധികം വെല്ലുവിളി ഉയർത്താതിരുന്ന മയ ഹലിൻസ്‌ക വേഗത്തിൽ കീഴടങ്ങി. സ്‌കോർ: 6-3,6-2.

മോണിക്ക സെലെസിന് ശേഷം റോളണ്ട് ഗാരോസിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും മിറ സ്വന്തമാക്കി. 1992-ൽ മോണിക്ക സെലെസ് കിരീടം ചൂടുമ്പോൾ 18 വയസായിരുന്നു പ്രായം.

വിംബിൾഡണിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്തിയതായിരുന്നു മിറയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. അതേസമയം ലോകറാങ്കിങ്ങിൽ 114-ാം സ്ഥാനത്തുള്ള മയ ഹലിൻസ്‌ക ഇത്തവണ മികച്ച മുന്നേറ്റമാണ് പുറത്തെടുത്തത്. ആദ്യമായാണ് അവർ ഒരു ഗ്രാൻഡ്സ്ലാമിന്റെ ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ റൗണ്ടുകളിലേക്ക് എത്തിയത്.