പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ചൂടി 19-കാരി മിറ ആൻഡ്രീവ. റഷ്യക്കാരിയായ മിറയുടെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണിത്. പോളണ്ടിന്റെ മയ ഹലിൻസ്‌കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് എട്ടാം റാങ്കുകാരിയായ മിറ കന്നി കിരീടത്തിൽ മുത്തമിട്ടത്.
ഇതാദ്യമാണ് ഇരുതാരങ്ങളും ഒരു ഗ്രാൻഡ്സ്ലാമിന്റെ ഫൈനലിൽ കളിക്കുന്നത്. അധികം വെല്ലുവിളി ഉയർത്താതിരുന്ന മയ ഹലിൻസ്‌ക വേഗത്തിൽ കീഴടങ്ങി. സ്‌കോർ: 6-3,6-2.
മോണിക്ക സെലെസിന് ശേഷം റോളണ്ട് ഗാരോസിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും മിറ സ്വന്തമാക്കി. 1992-ൽ മോണിക്ക സെലെസ് കിരീടം ചൂടുമ്പോൾ 18 വയസായിരുന്നു പ്രായം.
വിംബിൾഡണിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്തിയതായിരുന്നു മിറയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. അതേസമയം ലോകറാങ്കിങ്ങിൽ 114-ാം സ്ഥാനത്തുള്ള മയ ഹലിൻസ്‌ക ഇത്തവണ മികച്ച മുന്നേറ്റമാണ് പുറത്തെടുത്തത്. ആദ്യമായാണ് അവർ ഒരു ഗ്രാൻഡ്സ്ലാമിന്റെ ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ റൗണ്ടുകളിലേക്ക് എത്തിയത്.
Content Highlights: Mirra Andreeva wins her maiden Grand Slam title at age 19., Defeated Maja Halinska in straight sets (6-3, 6-2)., Became the youngest Roland Garros winner since Monica Seles in 1992., Historic career milestone for the Russian tennis star.
Published: 06 Jun 2026, 09:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented