കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 20 തൃണമൂൽ കോൺഗ്രസ് എം.പി.മാർ ബി.ജെ.പി.യിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിലെ വസതിയിൽ അടിയന്തര യോഗം വിളിച്ചു. മുതിർന്ന നേതാക്കൾ, എം.പി.മാർ, പ്രധാനപ്പെട്ട എം.എൽ.എ.മാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് മമത വിളിച്ച ഈ യോഗത്തിൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയും വിമത നീക്കങ്ങളുമാണ് പ്രധാനമായും ചർച്ചയാവുക.

To advertise here,

പാർട്ടിക്കുള്ളിൽ മമതയുടെ സ്ഥാനത്തെ ചൊല്ലി ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. മമതയെ പാർട്ടിയുടെ പരമോന്നത നേതാവായി തന്നെ അംഗീകരിക്കണമെന്ന് ഒരു വിഭാഗം വിമത എം.എൽ.എ.മാർ ആവശ്യപ്പെടുമ്പോൾ, മമതയെ പാർലമെന്ററി പാർട്ടിയുടെ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് മാറ്റണമെന്നാണ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗം ഉന്നയിക്കുന്നത്. അതേസമയം, ഋതബ്രതയെ പിന്തുണച്ചിരുന്ന ചില എം.എൽ.എ.മാരെ അനുനയിപ്പിച്ച് സ്വന്തം പാളയത്തിൽ എത്തിക്കാൻ മമതയ്ക്ക് സാധിക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവരുന്നു.

വരാനിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് തൃണമൂലിലെ ഒരുവിഭാഗം എം.പി.മാരുടെ പിന്തുണ ഉറപ്പാക്കാൻ ബി.ജെ.പി. ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ട്. തൃണമൂൽ എം.പി.മാരെ അടർത്തിയെടുത്ത് ഒപ്പം നിർത്താനുള്ള ബി.ജെ.പി.യുടെ നീക്കത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് മമത യോഗം വിളിച്ചത്.