ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ലോ റോച്ച് പോലുമുള്ള പ്രമുഖര്‍ ഈ സ്പൈഡര്മാന് സാരിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു

'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ ലണ്ടൻ പ്രീമിയറിലെ ആഡംബര ഡിസൈനർ ഗൗണുകളുടെ നിരയിൽ, റെഡ് കാർപെറ്റിലെ ശ്രദ്ധ മുഴുവൻ കവർന്നത് ഒരു സാരിയായിരുന്നു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജയായ മേക്കപ്പ് ആർട്ടിസ്റ്റും ബ്യൂട്ടി കണ്ടെന്റ് ക്രിയേറ്ററുമായ അതീഫ അർഷാദ് ധരിച്ച 'സ്പൈഡി സാരി' ആയിരുന്നു ഈ താരം.
ലണ്ടനിൽ താമസിക്കുന്ന ലബനീസ് ഡിസൈനറായ റീത്ത ക്വാരൻബാഷ് രൂപകൽപ്പന ചെയ്ത കറുത്ത സാരിയിൽ, സ്പൈഡർമാന്റെ പ്രശസ്തമായ ചിലന്തിവല മാതൃകയിലുള്ള ചുവപ്പ് എംബ്രോയിഡറി വർക്ക് ഉണ്ടായിരുന്നു. തറയിൽ തട്ടിനിൽക്കുന്ന വലിയ ചിലന്തിവല ഡിസൈനിലുള്ള സാരിത്തുമ്പ് (പല്ലു) ഈ വസ്ത്രത്തെ റെഡ് കാർപെറ്റിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാക്കി മാറ്റി. റീത്ത ക്വാരൻബാഷ് ആണ് സാരി ഡിസൈൻ ചെയ്തതെങ്കിലും, പാകിസ്താനിലുള്ള അതീഫയുടെ കുടുംബ തയ്യൽക്കാരനാണ് ഇത് തുന്നിയെടുത്തത്. ഇതിനൊപ്പം ഫുൾ സ്ലീവ് ബ്ലൗസാണ് അതീഫ ധരിച്ചിരുന്നത്.
സെൻഡയയുടെ പ്രശസ്തമായ പല ഫാഷൻ ലുക്കുകൾക്കും പിന്നിൽ പ്രവർത്തിച്ച ഇതിഹാസ ഫാഷൻ സ്‌റ്റൈലിസ്റ്റ് ലോ റോച്ച് പോലുമുള്ള പ്രമുഖർ ഈ സ്പൈഡർമാൻ സാരിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. അതീഫയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ 'വളരെ മനോഹരം' എന്ന് കുറിച്ചു.
സാരി പോലെ തന്നെ അതീഫയുടെ സ്‌റ്റൈലിംഗും പ്രശംസ അർഹിക്കുന്നതായിരുന്നു. എടുത്തുനിൽക്കുന്ന പുരികങ്ങളും, സ്മോക്കി ഐ മേക്കപ്പും, ന്യൂഡ് ലിപ്സ്റ്റിക് അടങ്ങിയതുമായ അവരുടെ മേക്കപ്പ് ലളിതവും ആകർഷകവുമായിരുന്നു.നിരവധിയാളുകളാണ് അതീഫയുടെ ലുക്കിനെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: Influencer Ateefa Arshad wore a unique Spider-Man themed saree at the London premiere., The gown was designed by Reeta Karanbach with custom embroidery., Celebrity stylist Law Roach praised the unique ensemble., The look combined traditional Indian attire with pop-culture superhero aesthetics.
Published: 01 Aug 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented