നീണ്ട മുപ്പത്തിയാറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ നിർണായക നിയമപോരാട്ടം നടത്തി മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയെ അഴിക്കുള്ളിലാക്കിയത്. ആലപ്പുഴ സ്വദേശിയായ ബോബി കുരുവിളക്കെതിരേ എടുത്ത ഒരു കള്ളക്കേസിന് പിന്നാലെ നടത്തിയ യാത്രയാണ് തച്ചങ്കരിയു‍ടെ വഴിവിട്ട സ്വത്ത് സമ്പാദനവും അഴിമതികളുമെല്ലാം ബോബി കണ്ടെത്തുന്നത്. പിന്നീട് ലക്ഷക്കണക്കിന് രൂപ ചെലവിട്ട് കേസ് നടത്തിയാണ് ഒടുവിൽ ഒരു മുൻ ഡിജിപി അഴിമതി നടത്തിയതിന് അഴിക്കുള്ളിലാകുന്നത്. മുപ്പത്തിയാറ് വർഷത്തെ നിയമപോരാട്ടത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ബോബി കുരുവിള

To advertise here,