ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞരിൽ ഒരാളാണ്‌ എം.കെ. നാരായണൻ. ഒറ്റപ്പാലം എന്ന ഗ്രാമം സൃഷ്ടിച്ച തിളക്കമുള്ള താരങ്ങളിൽ ഒരാൾ. സുദീർഘവും സ്തുത്യർഹവുമായ സേവനത്തിന് രാജ്യം അദ്ദേഹത്തിന് പദ്മ പുരസ്കാരം നൽകി ആദരിച്ചു. 1955-ൽ ഐ. പി.എസിൽ ഔദ്യോഗികജീവിതം തുടങ്ങിയ അദ്ദേഹം 1987 മുതൽ 1990 വരെ ഐ.ബി. മേധാവിയായിരുന്നു. വിരമിച്ചതിനുശേഷം പ്രധാനമന്ത്രിയുടെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവും പിന്നീട് സഹമന്ത്രി പദവിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി.

To advertise here,

മൻമോഹൻ സിങ്‌ പ്രധാനമന്ത്രിയായിരിക്കെ ഒപ്പിട്ട ഇന്ത്യ-യു.എസ്‌. ആണവക്കരാറിൽ നിർണായക പങ്കുവഹിച്ചു. പശ്ചിമബംഗാളിൽ ഗവർണറായും സേവനമനുഷ്ഠിച്ചു. മാർച്ചിൽ നവതിയിലേക്കെത്തുന്ന അദ്ദേഹം ചെന്നൈയിലാണ് സ്ഥിരതാമസം. എം.കെ. നാരായണനുമായി മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ്‌ നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.