
ജനീവ: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ), ചാവേർ സംഘടനയായ മജീദ് ബ്രിഗേഡ് എന്നിവയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള പാകിസ്താന്റെയും ചൈനയുടെയും സംയുക്ത ശ്രമത്തിന് ഐക്യരാഷ്ട്രസഭയിൽ (യുഎൻ) പ്രതിരോധം. യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഉപരോധ നടപടിക്കെതിരെ രംഗത്തെത്തിയത്. ഈ സംഘടനകളെ വിദേശ ഭീകരസംഘടനകളായി ഒരു മാസം മുൻപ് യുഎസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സംഘടനകൾക്ക് ഭീകരസംഘടകളായ അൽ ഖായിദയുമായോ ഐഎസ്ഐഎലുമായോ ബന്ധിപ്പാക്കാൻ മതിയായ തെളിവുകളില്ലെന്ന് യുഎസും സഖ്യകക്ഷികളും ചൂണ്ടിക്കാട്ടി.
യുഎൻ 1267 പ്രകാരമാണ് സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള നീക്കം പാകിസ്താന്റെയും ചൈനയുടെയും ഭാഗത്തുനിന്നുണ്ടായത്. യുഎൻ സുരക്ഷാ സമിതിയുടെ 1267-ാം പ്രമേയമാണ് യുഎൻ 1267 എന്നറിയപ്പെടുന്നത്. അൽ ഖായിദ, താലിബാൻ, ഐഎസ്ഐഎൽ എന്നിവയുമായി ബന്ധമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യാത്രാ വിലക്ക്, ആസ്തി മരവിപ്പിക്കൽ, ആയുധ ഉപരോധം തുടങ്ങിയ ഉപരോധങ്ങൾ ഈ പ്രമേയപ്രകാരം ഏർപ്പെടുത്തുന്നു.
നേരത്തെ, ബിഎൽഎയ്ക്കും മജീദ് ബ്രിഗേഡിനും ഉപരോധം ഏർപ്പെടുത്താൻ പാകിസ്താനും ചൈനയും സുരക്ഷാ സമിതിയിൽ സംയുക്തമായി അപേക്ഷ സമർപ്പിച്ചിരുന്നു. ബുധനാഴ്ച, ഐഎസ്ഐഎൽ-കെ, അൽ-ഖായിദ, തെഹരീക്- എ-താലിബാൻ പാകിസ്താൻ, ബിഎൽഎ, മജീദ് ബ്രിഗേഡ് എന്നിവയുൾപ്പെടെയുള്ള ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുകയും അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് യുഎന്നിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധി, അംബാസഡർ അസിം ഇഫ്തിഖർ അഹമ്മദ് ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: US, UK, & France oppose Pakistan, China`s bid to sanction BLA & Majeed
Published: 19 Sept 2025, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented