
ടെഹ്റാൻ: ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത സായുധാക്രമണത്തിലാണ് ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടത്. എന്നാൽ അതിനുശേഷവും ഖമനേയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സജീവമാണ്. ഇസ്രയേൽ ഒരു വലിയ തെറ്റ് ചെയ്തുവെന്നും അതിനുപകരമായി ഇസ്രയേൽ ഭരണകൂടത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
"സയണിസ്റ്റ് ഭരണം വലിയ തെറ്റ് ചെയ്തു, അതിന്റെ പ്രത്യാഘാതങ്ങൾ ഭരണകൂടത്തെ നിരാശപ്പെടുത്തും," പോസ്റ്റിൽ പറയുന്നു.
പോസ്റ്റിലെ ചിത്രം മൂന്ന് പാനലുകളുള്ള ഒരു കൊളാഷാണ്, ഇത് ഇറാൻ്റെ മിസൈൽ ശക്തിയെ പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. ആദ്യ പാനലിൽ ഭീമാകാരമായ ഒരു ബാലിസ്റ്റിക് മിസൈൽ വലിയ തീജ്വാലകളോടെ വിക്ഷേപിക്കുന്നു. രാത്രിയിൽ ശത്രുനഗരങ്ങളിൽ മിസൈലുകൾ പതിക്കുന്നതായി കാണാം. മധ്യപാനലിൽ മരുഭൂമിയിൽ ഒരു മൊബൈൽ ലോഞ്ചറിലുള്ള ഇറാനിയൻ മിസൈൽ, സൈനികർ ഇറാനിയൻ പതാക വീശുന്നു. താഴത്തെ പാനലിൽ വെളുത്ത ലാബ് കോട്ട് ധരിച്ച ശാസ്ത്രജ്ഞർ ഒരു ഹൈ-ടെക് മിസൈൽ നിർമ്മാണ/അസംബ്ലി ഫെസിലിറ്റിയിൽ പ്രവർത്തിക്കുന്നത് ചിത്രീകരിക്കുന്നു.
ഖമനേയിയുടെ മരണശേഷം അക്കൗണ്ട് ബയോ ഇസ്ലാമിക വിപ്ലവത്തിൻ്റെ രക്തസാക്ഷി നേതാവ് (The Martyred Leader of the Islamic Revolution) എന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മരിച്ച ഒരു വ്യക്തി നമ്മെ ആക്രമണശേഷിയുള്ള ആയുധങ്ങൾ പരിചയപ്പെടുത്തുന്നു”, മരിച്ചതിനുശേഷമുള്ള ഖമനേയിയെ ജീവിച്ചിരുന്നതിനേക്കാൾ കടുപ്പക്കാരനായി തോന്നുന്നു. മണ്ണിനടിയിലേക്ക് മടങ്ങിപ്പോകൂ!", തുടങ്ങിയ പരിഹാസ പ്രതികരണങ്ങൾ പോസ്റ്റിന് ലഭിച്ചു.
ചിലർ പോസ്റ്റിനെ അഭിനന്ദിച്ചു, ഒരാൾ എഴുതി, "ലോകം മുഴുവൻ ഇറാനോടൊപ്പം നിൽക്കുന്നു". മറ്റൊരു ഉപയോക്താവ് ഇറാനിയൻ പതാകയണിഞ്ഞ ഒരു സിംഹത്തിൻ്റെ എഐ നിർമിത ചിത്രം പോസ്റ്റ് ചെയ്തു, യുഎസിന്റെയും ഇസ്രയേലിൻ്റെയും പതാകകളാൽ പൊതിഞ്ഞ രണ്ട് കഴുതപ്പുലികളെ ആ സിംഹം വേട്ടയാടുന്നതായാണ് രൂപകൽപന. "ഇതൊരു സാധാരണ ആക്രമണമാണെന്ന് അവർ കരുതി. ഇപ്പോൾ ഇറാനെ കുറച്ചുകാണുന്നതിൻ്റെ വില അവർ അറിയും. ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ.
വെള്ളിയാഴ്ച ട്രംപ് ഇറാനോട് നിരുപാധികമായി കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇറാൻ അനുസരിക്കുകയും പുതിയ നേതൃത്വം സ്ഥാപിക്കുകയും ചെയ്താൽ രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥ പുനർനിർമ്മിക്കാൻ സഹായിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.
Content Highlights: Ayatollah Khamenei's X account remains active post-mortem with threatening content., The account bio has been updated to reflect his status as a martyr., Social media reactions highlight deep polarization regarding Iran's military stance., Donald Trump has issued a call for unconditional surrender from Iran.
Published: 07 Mar 2026, 10:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented