കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് പെരുവയൽ മാവന്നൂർ പടിക്കൽവീട്ടിൽ രാധാകൃഷ്ണന്റെ മകൻ വൈഷ്ണവ് (31) ആണ് മരിച്ചത്. മൂന്നുപേരുടെ നില അതീവഗുരുതരമെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. 

To advertise here,

തൃശ്ശൂരിൽനിന്ന് കോഴിക്കോടേക്ക് പോകുന്ന ബസ് ആണ് കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഡിഫെൻഡർ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരിച്ചത് ബസ് യാത്രക്കാരനാണെന്നാണ് വിവരം. 

ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന മേഖലയാണിത്. ഗുരുതര നിലയിലുള്ള മൂന്നുപേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അമിത വേഗതയാണ് അപകടകാരണമെന്നാണ് സൂചന.