കോഴിക്കോട്: വാണിമേലിൽ സിപിഎം പ്രവർത്തകരെ മുസ്‌ലിം ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. വാണിമേലിൽ വോട്ടർ പട്ടിക വിതരണം ചെയ്യാനെത്തിയ സിപിഎം പ്രവർത്തകർക്ക് നേരെയാണ് ലീഗ് പ്രവർത്തകരുടെ അക്രമമുണ്ടായതെന്നാണ് സിപിഎമ്മിന്റെ പരാതി. പരിക്കേറ്റ് രണ്ടുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

To advertise here,

വാണിമേലിലെ കൊയ്‌തേരിയിൽ വീടുകളിൽ വോട്ടേഴ്‌സ് ലിസ്റ്റ് വിതരണം ചെയ്യാൻ എത്തിയ സിപിഎം പ്രവർത്തകർക്ക് നേരെയാണ് അക്രമം ഉണ്ടായത്. അജേഷ്, അമൽശേഖർ എന്നീ രണ്ട് സിപിഎം പ്രവർത്തകർക്കാണ് മർദനമേറ്റത്. ഇവർ നാദാപുരത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

സംഭവത്തിനു പിന്നാലെ സംഘർഷം പടരാതിരിക്കാൻ നാദാപുരം ഡിവൈഎസ്പിയുടെ നിർദേശപ്രകാരം രാഷ്ട്രീയ പാർട്ടികളുടെ ഒരു സർവ്വകക്ഷി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാൽ ചെറിയ സംഘർഷങ്ങൾ പോലും വലിയ രീതിയിൽ പടരാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ ജാഗ്രത സ്വീകരിക്കുന്നത്.

അനൗൺസ്‌മെന്റ് വിവാദത്തെത്തുടർന്ന് പേരാമ്പ്ര മണ്ഡലം ഒരു 'ഹോട്ട്‌സ്‌പോട്ട്' ആയി മാറിയിരിക്കുന്നു. മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്ന യുഡിഎഫിന്റെ പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയിട്ടുണ്ട്.