ഇന്ദ്രൻസ് തന്റെ ഓർമക്കുറി പ്പുകൾ പുസ്തകമാക്കിയപ്പോൾ അമ്മയ്ക്കാണ് സമർപ്പിച്ചത്. അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക് എന്നായിരുന്നു പുസ്തകത്തിലെ സമർപ്പണത്തിൽ കുറിച്ചത്. സുരേന്ദ്രൻ എന്ന തയ്യൽക്കാരനിൽനിന്നും ഇന്ദ്രൻസ് എന്ന നടനിലേക്കുള്ള യാത്രയാണ് ‘സൂചിയും നൂലും’ എന്ന പുസ്തകത്തിലൂടെ ഇന്ദ്രൻസ് പറഞ്ഞത്.

To advertise here,

ചിട്ടിപിടിച്ച പണമാണ് തയ്യൽ മെഷീൻ വാങ്ങാനായി അമ്മ ഇന്ദ്രൻസിനു നൽകിയത്. അങ്ങനെയാണ് ആദ്യമായി തയ്യൽക്കട തുടങ്ങുന്നത്. അച്ഛൻ കൊച്ചുവേലുവിന്റെ മരണശേഷം ഇന്ദ്രൻസിനും സഹോദരങ്ങൾക്കും അമ്മയായിരുന്നു തുണ. നാട്ടുകാരെ ചിരിപ്പിക്കാൻ നടക്കുകയാണോയെന്ന അമ്മയുടെ ചോദ്യമാണ് താൻ ഹാസ്യതാരമാകാൻ കാരണമെന്ന് തമാശരൂപേണ പലപ്പോഴും ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട്.