നവംബർ 30-ന് നടന്ന കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (CAT 2025) ഫലം ഉടൻ പ്രഖ്യാപിച്ചേക്കാം. പരീക്ഷാ നടപടികൾക്ക് നേതൃത്വം നൽകുന്ന ഐ.ഐ.എം കോഴിക്കോട് ഡിസംബർ 17-ന് പരീക്ഷയുടെ ഫൈനൽ ആൻസർ കീ പുറത്തുവിട്ടിരുന്നു. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിച്ച് സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം. 2024-ൽ നവംബർ 30-ന് നടന്ന പരീക്ഷയുടെ ഫലം ഡിസംബർ 19-നായിരുന്നു പ്യഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് പ്രക്രിയയും മാനദണ്ഡങ്ങളും
ചുരുക്കപ്പട്ടിക: ഫലം വന്നാലുടൻ വിവിധ ഐ.ഐ.എമ്മുകൾ വെബ്സൈറ്റുകൾ വഴി അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഓരോ സ്ഥാപനത്തിനും വ്യത്യസ്തമായ പ്രവേശന മാനദണ്ഡങ്ങളാണ് ഉള്ളത്.
അടുത്ത ഘട്ടങ്ങൾ: ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നവർക്കായി റൈറ്റിങ് എബിലിറ്റി ടെസ്റ്റ് (WAT), ഗ്രൂപ്പ് ഡിസ്കഷൻ (GD), പേഴ്സണൽ ഇന്റർവ്യൂ (PI) എന്നിവ ഉണ്ടാകും.
മറ്റ് ഘടകങ്ങൾ: ക്യാറ്റ് സ്കോറിന് പുറമെ, വിദ്യാർത്ഥികളുടെ അക്കാദമിക് മികവ്, പ്രവൃത്തി പരിചയം, അക്കാദമിക് വൈവിധ്യം തുടങ്ങിയ ഘടകങ്ങളും പ്രവേശനത്തിന് പരിഗണിച്ചേക്കാം.
അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനായി എല്ലാ അസ്സൽ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. സംവരണ വിഭാഗങ്ങളിൽ (SC, ST, NC-OBC, EWS, PwD) ഉൾപ്പെടുന്നവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സൽ കോപ്പികൾ അഭിമുഖ സമയത്ത് സമർപ്പിക്കണം.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ
ബിരുദ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 50% മാർക്ക് (സംവരണ വിഭാഗത്തിന് 45%) ഉണ്ടെന്ന് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ താൽക്കാലിക പ്രവേശനം (Provisional Admission) ലഭിക്കും. ഇവർ 2026 ഡിസംബർ 31-നകം അസ്സൽ ബിരുദ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതാണ്. ഈ സമയപരിധിക്കുള്ളിൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരുടെ പ്രവേശനം റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: CAT 2025 results expected soon from IIM Kozhikode.
Published: 21 Dec 2025, 05:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented