വെല്ലൂർ: തമിഴ്‌നാട്ടിലെ അഴിമതിക്കെതിരെയുള്ള മുഖ്യമന്ത്രി വിജയ്‌യുടെ പ്രചാരണത്തിന് തമിഴ്‌നാട്ടിലെ ജനങ്ങൾ പിന്തുണ നൽകണമെന്ന് കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വൈല്ലൂർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (വിഐടി) സർവകലാശാലയുടെ 25-ാമത് വാർഷിക ഓണാഘോഷ പരിപാടിയായ 'തനിമ'യിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേരളത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട വികസനത്തിന് കാരണം വിദ്യാഭ്യാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുള്ള സാങ്കേതിക വിപ്ലവത്തിന്റെ വ്യാപ്തി ഇന്നത്തെ യുവജനങ്ങൾ മനസിലാക്കുന്നതിലാണ് കേരളത്തിന്റെയും രാജ്യത്തിന്റെയും ഭാവി നിലൊളളുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ഈ സാങ്കേതികവിപ്ലവത്തിന് മുന്നിൽ നിശബ്ദരായ കാഴ്ചക്കാരായിരിക്കാൻ നമുക്കാവില്ല. ഇന്നത്തെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ശക്തികളാണ് നൈപുണ്യ വികസനവും സാങ്കേതികവിദ്യയും. നിങ്ങൾ അറിവുള്ളവരായിരിക്കണം, ആ അറിവ് രാജ്യത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തുകയും വേണം,' വിദ്യാർഥികളോട് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മറ്റ് പ്രമുഖ ദേശീയ നേതാക്കളും പ്രശംസിച്ച കേരളത്തിന്റെ മയക്കുമരുന്ന് വിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷൻ തൂഫാനെക്കുറിച്ച് ചെന്നിത്തല എടുത്തുപറഞ്ഞു. ഇതിന്റെ ഭാഗമായി കേരള പോലീസ് 11,085 പേരെ അറസ്റ്റ് ചെയ്യുകയും 10,256 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലഹരിവസ്തുക്കൾ വിൽക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്യുന്ന നിയമനടപടികൾ, ബോധവൽക്കരണ പരിപാടികൾ, ലഹരിക്ക് അടിമപ്പെട്ടവർക്കുള്ള പുനരധിവാസം എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.. ഇതുവരെ 170 പേർ ചികിത്സ പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്തുണ തേടുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കണ്ടതായി ചെന്നിത്തല അറിയിച്ചു. നടൻ മോഹൻലാലിനൊപ്പം കൊച്ചിയിലെത്തി കേരളത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ വിജയ് സമ്മതിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ വിജയ് നടത്തുന്ന അഴിമതിവിരുദ്ധ നീക്കങ്ങളെ പ്രശംസിക്കുകയും അതിനെ പിന്തുണയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
ചടങ്ങിൽ സംസാരിച്ച വിഐടി ചാൻസലർ ഡോ. ജി. വിശ്വനാഥൻ, വിഐടിയുടെ നാല് കാമ്പസുകളിലായി കേരളത്തിൽ നിന്നുള്ള ആറായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും, അതിൽ 3,472 പേർ വെല്ലൂർ കാമ്പസിൽ മാത്രമാണെന്നും വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒഴിവുകളുമായി ബന്ധപ്പെട്ട പൊതുവായ പ്രതിസന്ധിയെക്കുറിച്ച് ഡോ. വിശ്വനാഥൻ സംസാരിച്ചു. തമിഴ്‌നാട്ടിലെ 22 സർവകലാശാലകളിൽ 17-ലും കേരളത്തിലെ 13-ൽ 12-ലും മുഴുവൻ സമയ വൈസ് ചാൻസലർമാരില്ല. 'ഇതു തുടർന്നാൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം പിന്നിലാകും,' അദ്ദേഹം പറഞ്ഞു. ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കം പരിഹരിച്ച് വൈസ് ചാൻസലർമാരെ നിയമിക്കുന്നതിന് കേന്ദ്രസർക്കാരോ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ ചെന്നിത്തലയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് സാംസ്‌കാരിക പരിപാടികളും നടന്നു. 3,000-ത്തിലധികം വിദ്യാർഥികളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. വിഐടി വൈസ് പ്രസിഡന്റുമാരായ ശങ്കർ വിശ്വനാഥൻ, ശേഖർ വിശ്വനാഥൻ, രമണി ബാലസുന്ദരം, വൈസ് ചാൻസലർ കാഞ്ചന ഭാസ്‌കരൻ, പ്രോ-വൈസ് ചാൻസലർ പാർത്ഥ സാരഥി മല്ലിക്, രജിസ്ട്രാർ ടി. ജയഭാരതി, ഡീൻ ഓഫ് സ്റ്റുഡന്റ് വെൽഫെയർ നൈജു എന്നിവരും മറ്റ് വിഐടി അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Kerala minister Ramesh Chennithala urged Tamil Nadu to support CM Vijay's anti-corruption campaign., Highlighted Kerala's anti-drug campaign 'Operation Thoofan' during the VIT event., Mentioned Vijay's upcoming public address in Kochi alongside actor Mohanlal., VIT Chancellor Dr. G. Viswanathan raised concerns over vacant Vice-Chancellor posts in universities.
Published: 12 Sept 2026, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented