ന്യൂയോർക്കിൽ അമേരിക്കയുടെ അഭിമാനമായി നിലകൊണ്ടിരുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ സാധാരണദിവസം ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ, ജീവനക്കാരിൽ പലരും എത്തിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് മുപ്പതിനായിരത്തോളം ആളുകൾ ദിവസേന എത്തുന്ന ട്വിൻ ടവർ ലക്ഷ്യമാക്കി പറന്ന ഫ്‌ലൈറ്റ് 11 നോർത്ത് ടവറിലെ 80-ാം നിലയിലേക്ക് ഒരൊറ്റ കുതിപ്പിന് ഇടിച്ചുകയറി! 110 നിലകളുള്ള ആ കൂറ്റൻ സൗധത്തിന്റെ പ്രകമ്പനത്തിൽ അമേരിക്കയാകെ ഞെട്ടി. ആ ആഘാതത്തിന്റെ നടുക്കം മാറും മുൻപേ, വെറും 17 മിനിറ്റിനുള്ളിൽ കൃത്യമായി പറഞ്ഞാൽ രാവിലെ 9:03-ന്‌രണ്ടാമത്തെ വിമാനം UA175 വേൾഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറിന്റെ അറുപതാം നിലയുടെ നെഞ്ചകം പിളർന്ന് ഒരു തീഗോളമായി മാറി! ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുടെ പ്രതീകമായിരുന്ന ആ കൂറ്റൻ ഇരട്ടഗോപുരങ്ങൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ കോൺക്രീറ്റ് കൂമ്പാരമായി നിലംപൊത്തി.

To advertise here,