ശബരിമലയിൽ നടപ്പന്തലിലെ അയ്യപ്പ ഭക്തരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ശബരിമല: ശബരിമലയിലെ നടവരവ് 52 കോടി രൂപ കവിഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. നവംബർ 16 മുതൽ 25 വരെ ലഭിച്ചതാണിത്. അപ്പം 2.58 കോടി, അരവണ 23.57 കോടി, കാണിക്ക 12.73 കോടി, മുറിവാടക 48.84 ലക്ഷം, നെയ്യഭിഷേകം 31 ലക്ഷം എന്നിങ്ങനെയാണിത്. കഴിഞ്ഞവർഷം ഈ സ്ഥാനത്ത് 9.92 കോടി രൂപമാത്രമേ ലഭിച്ചിരുന്നുള്ളൂ. അതേസമയം, അരവണ ടിൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരാർ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 1.30 കോടി ടിൻ എത്തിക്കണമെന്നായിരുന്നു കരാർ. ഇതുവരെ 17 ലക്ഷം ടിന്നുകളേ എത്തിച്ചിട്ടുള്ളൂ. അരവണ നിറച്ച് സീൽചെയ്തപ്പോൾ പലതും പൊട്ടിയിരുന്നു.
കഴിഞ്ഞവർഷത്തെ കരാറുകാരൻ നൽകിയ ടിന്നുകളിൽ ബാക്കിയുണ്ടായിരുന്ന 34 ലക്ഷമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഒരുദിവസം രണ്ടര ലക്ഷം ടിൻ അരവണയാണ് ഭക്തർ വാങ്ങുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ടിന്നുകൾ എത്തിയില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഡൽഹി ആസ്ഥാനമായുള്ള കമ്പനിക്കാണ് കരാർ. ഒരു ടിന്നിന് 6.70 രൂപ നിരക്കിൽ രണ്ടുകോടി ടിന്നാണ് ഇവർ ദേവസ്വം ബോർഡിന് നൽകേണ്ടത്. നേരത്തേ ഇതേകമ്പനി നൽകിയ ടിന്നിൽ ആദ്യപരിശോധന പരാജയപ്പെട്ടിരുന്നു. അന്ന് 50,000 ടിൻ അരവണയും നഷ്ടമായി. എന്നാൽ കുറഞ്ഞ തുക വെച്ചതിനാൽ ഈ കമ്പനിക്ക് ഒരവസരംകൂടി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.
Content Highlights: sabarimala 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..