എഴുത്തിന്റെ ഓളവും തീരവും തീര്‍ത്ത കാലം ഇനി ഓര്‍മകളിലേക്ക്. മൗനത്തെ പ്രണയിച്ച എം.ടി വിടപറയുമ്പോള്‍ ഇത് മഹാമൗനത്തിന്റെ നിമിഷങ്ങള്‍. ശൂന്യവേള. തിരിഞ്ഞുനോക്കുമ്പോള്‍ മലയാളിക്ക് കൃതജ്ഞതയോടെ കൈകൂപ്പാം; ജീവിതത്തിന്‍റെ തീക്ഷ്ണയാഥാര്‍ഥ്യങ്ങളിലേക്ക് അക്ഷരക്കൂട്ടുകളിലൂടെ കൈപിടിച്ചു നടത്തിയതിന്. ബന്ധവും ബന്ധനവും പണവും പ്രതാപവും എന്തെന്ന് നിര്‍വചിച്ച എം.ടി, ഇനി വരാനിരിക്കുന്ന തലമുറകൾക്ക് വായിച്ചാല്‍ തീരാത്തത്രയും ജീവിതങ്ങളെ കഥകളില്‍ അവശേഷിപ്പിച്ച്, കഥാപാത്രങ്ങളെ ബാക്കിവെച്ച് കടന്നുപോകുമ്പോള്‍ കാലം നന്ദി പറയുന്നു, കൂടെച്ചേര്‍ന്ന് നടന്നതിന്. മലയാളത്തിന്റെ അക്ഷരപുണ്യം പ്രിയപ്പെട്ട എം.ടിയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹത്തിന്റെ വസതിയായ 'സിതാര'യിലേക്ക് മലയാളി ജീവിതത്തിന്റെ സമസ്ത മേഖലകളിലുള്ളവരും ഒഴുകിയെത്തുന്നു. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന പുതുക്കിപ്പണിത ശ്മശാനത്തില്‍ ആദ്യത്തേതായി എം.ടിയുടെ ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങും.
Content Highlights: MT Vasudevan Nair passed away. His significant contributions to Malayalam literature.
Published: 26 Dec 2024, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented