
അബുദാബി: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ യുഎഇയിൽ ചർച്ചകൾ ആരംഭിച്ചു. ഏകദേശം നാല് വർഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ അടിസ്ഥാനമാക്കി നടക്കുന്ന ആദ്യത്തെ നേരിട്ടുള്ള ചർച്ചയാണിത്.
പ്രതിരോധ മന്ത്രി റസ്റ്റെം ഉമെറോവ് നേതൃത്വം നൽകുന്ന മുതിർന്ന സൈനിക, രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവരാണ് യുക്രൈൻ പ്രതിനിധി സംഘത്തിലുള്ളത്. റഷ്യയെ ഗ്രൂ ഇന്റലിജൻസ് മേധാവി ഇഗോർ കോസ്റ്റ്യൂക്കോവ് ഉൾപ്പെടുന്ന ഒരു പൂർണ്ണ സൈനിക പ്രതിനിധി സംഘമാണ് പ്രതിനിധീകരിക്കുന്നത്.
ചർച്ചകൾ ആരംഭിച്ചെങ്കിലും കിഴക്കൻ ഡോൺബാസ് മേഖലയിൽ നിന്നുള്ള യുക്രൈൻ സൈന്യത്തിന്റെ പിന്മാറ്റം എന്ന കാര്യത്തിൽ റഷ്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രൈൻ സേന ഡോൺബാസിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങണം എന്ന വ്യവസ്ഥയിൽ റഷ്യ ഉറച്ചുനിൽക്കുകയാണ്. നിലവിൽ ഡോൺബാസ് മേഖലയുടെ 20 ശതമാനത്തോളം യുക്രൈന്റെ നിയന്ത്രണത്തിലാണ്. റഷ്യയുടെ ഈ നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്ന് യുക്രൈൻ ആവർത്തിച്ചു.
ദാവോസിൽ വെച്ച് ട്രംപും സെലൻസ്‌കിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നയതന്ത്ര നീക്കം ശക്തമായത്. ചർച്ചകൾ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് താൻ പ്രത്യാശിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പറഞ്ഞെങ്കിലും, ഫലത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights: High-stakes three-way talks between Russia, Ukraine, and the US begin in Abu Dhabi. Key issues include Donbas withdrawal. Learn more about the peace negotiations.
Published: 24 Jan 2026, 12:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented