ടെഹ്‌റാൻ: ഗാസ മുനമ്പിൽ നടത്തിയ വ്യത്യസ്ത സൈനിക നീക്കങ്ങളിലൂടെ രണ്ട് ഹമാസ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (IDF) അറിയിച്ചു. 2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ പങ്കെടുത്ത നുഖ്ബ സെൽ കമാൻഡറും വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ഐഡിഎഫ് ശനിയാഴ്ച അറിയിച്ചു.
എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ഐഡിഎഫ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. മരിച്ചവരിൽ ഒരു കമാൻഡർ സാലെം ജമാൽ അബ്ദ് അൽ റഹ്‌മാൻ അബു ലബാദ് ആണെന്ന് ഇസ്രയേൽ സൈന്യം തിരിച്ചറിഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഹമാസിന്റെ എലൈറ്റ് നുഖ്ബ സേനയിലെ കമാൻഡറാണ് അബു ലബാദ് എന്ന് ഐഡിഎഫ് വിവരിച്ചു.
2023 ഒക്ടോബർ ഏഴിന് ദക്ഷിണ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ കിബ്ബുട്‌സ് നിർ ഓസിൽ നുഴഞ്ഞുകയറിയവരിൽ ഒരാളാണ് ഇയാൾ എന്നാണ് ഇസ്രയേലിന്റെ ആരോപണം. മറ്റൊരു സൈനിക നീക്കത്തിലൂടെ ഹമാസിന്റെ മഗാസി ബറ്റാലിയൻ കമാൻഡറായ മുഹമ്മദ് അബ്ദ് അൽ നാസർ മുഹമ്മദ് ഖത്തീബിനെ വധിച്ചതായും സൈന്യം പ്രഖ്യാപിച്ചു.
ഐഡിഎഫ് പറയുന്നതനുസരിച്ച്, ഹമാസിന്റെ സൈനിക വിഭാഗത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഖത്തീബ്, ഗാസയിലെ ഇസ്രയേൽ സേനയ്‌ക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും അതിനായി ശ്രമിക്കുന്നതിലും മുഖ്യപങ്കുവഹിച്ചിരുന്ന ആളാണ്.
'ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്ക്കിടെ കിബ്ബുട്‌സ് നിർ ഓസിൽ നുഴഞ്ഞുകയറിയ ഹമാസ് നുഖ്ബ സെൽ കമാൻഡർ സാലെം ജമാൽ അബ്ദ് അൽ റഹ്‌മാൻ അബു ലബാദ്. കൂടാതെ, ഹമാസിന്റെ മഗാസി ബറ്റാലിയൻ കമാൻഡറായ മുഹമ്മദ് അബ്ദ് അൽ നാസർ മുഹമ്മദ് ഖത്തീബും കൊല്ലപ്പെട്ടു. ഹമാസിന്റെ സൈനിക വിഭാഗത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഈ തീവ്രവാദികൾ ഐഡിഎഫ് സൈനികർക്കെതിരെ ഭീകരാക്രമണങ്ങൾ നടത്താൻ ശ്രമിച്ചിരുന്നു.' ഐഡിഎഫ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഈ രണ്ട് കമാൻഡർമാരും എപ്പോഴാണ് അല്ലെങ്കിൽ എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്നോ സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ഇസ്രയേൽ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേൽ അധികൃതർ നൽകുന്ന വിവരമനുസരിച്ച്, 2023 ഒക്ടോബർ ഏഴിന് ദക്ഷിണ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250-ലധികം പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു.
ഈ ആക്രമണമാണ് നിലവിലെ ഗാസ യുദ്ധത്തിന് തുടക്കമിട്ടത്. ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാക്കുകയും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ ഗാസയിലുടനീളം വ്യാപകമായ സൈനിക നീക്കങ്ങൾ നടത്തിവരികയാണ്.
Content Highlights: IDF eliminated Hamas Nukhba commander Salem Jamal Abd al-Rahman. The commander was identified as a key participant in the October 7, 2023, Nir Oz infiltration. Maghazi Battalion commander Muhammad Abd al-Nasser Muhammad Khatib was also killed. Operations aim to dismantle Hamas military capabilities in Gaza.
Published: 02 Aug 2026, 05:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented