ഇതുവരെ ദത്തുനല്‍കിയത് 850-ഓളം കുഞ്ഞുങ്ങളെ

തിരുവനന്തപുരം: ചൊവ്വാഴ്ച പുലർച്ചെ 3.35, തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ അലാം മുഴങ്ങി. അമ്മത്തൊട്ടിലിൽ എത്തുന്ന ആയിരാമത്തെ അതിഥിയുടെ വരവറയിച്ചായിരുന്നു അത്. ആ പെൺകുഞ്ഞിന് ശിശുക്ഷേമ സമിതി അധികൃതർ 'സഹസ്ര' എന്ന് പേരിട്ടു.
സംസ്ഥാനത്ത് അമ്മത്തൊട്ടിലുകൾ സ്ഥാപിച്ചതിന്റെ 24-ാം വർഷത്തിലാണ് സഹസ്ര എത്തുന്നത്. അഞ്ചു ദിവസം പ്രായമുള്ള പെൺകുഞ്ഞിന് 2.57 കിലോഗ്രാം ഭാരമുണ്ട്. ആരോഗ്യവതിയാണ്. 2002 ഡിസംബർ 24-നാണ് അമ്മത്തൊട്ടിലിലേക്ക് ആദ്യത്തെ കുഞ്ഞെത്തുന്നത്. 'നിത്യ'യെന്നായിരുന്നു ആ കുഞ്ഞിന് പേരു നൽകിയത്. പിന്നീട് 681 പെൺകുട്ടികളും 319 ആൺകുട്ടികളും അമ്മത്തൊട്ടിലുകളിലൂടെ പുതിയ ജീവിതം കണ്ടു. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ കിട്ടിയത് തിരുവനന്തപുരത്താണ് -667. ഒരു വർഷംമുൻപ് അമ്മത്തൊട്ടിൽ സ്ഥാപിച്ച വയനാട്ടിൽ ഇതുവരെ ഒരു കുഞ്ഞുപോലും എത്തിയിട്ടില്ല.
കൊല്ലം-38, പത്തനംതിട്ട-28, ആലപ്പുഴ-26, കോട്ടയം-43, ഇടുക്കി-20, എറണാകുളം-21, തൃശ്ശൂർ-27, മലപ്പുറം-34, പാലക്കാട്-34, കോഴിക്കോട്-25, കണ്ണൂർ-21, കാസർകോട്-16 കുഞ്ഞുങ്ങളാണ് ഇതുവരെ അമ്മത്തൊട്ടിലിലെത്തിയത്. ഇവരിൽ 850 കുട്ടികളെ ഇന്ത്യക്ക് അകത്തും പുറത്തുമായി ദത്തുനൽകി. മൂന്നുവർഷത്തിനിടെ 258 കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമസമിതി ദത്തുനൽകിയത്.
Content Highlights: Thiruvananthapuram Ammathottil reaches the milestone of 1000 babies., The 1000th baby, named Sahasra, is a healthy 5-day-old girl., Ammathottil has been operational for 24 years since 2002., Total of 850 children have been successfully adopted through the program., Detailed district-wise breakdown of babies received across Kerala.
Published: 05 Aug 2026, 07:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented