
പാലക്കാട്: ധോണിയിൽനിന്ന് പൊരിയാനിയിലേക്ക് പോകുന്ന പാതയിൽ കണ്ണംതോട് നീർച്ചാലിനുസമീപം പാലത്തിനോടുചേർന്ന് നിർത്തിയിട്ട കാർ ആളിക്കത്തുന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഇരുവശവും പാടശേഖരമുള്ള, അടുത്തൊന്നും ആൾത്താമസമില്ലാത്ത പ്രദേശമാണിത്.
നാട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിച്ചു. തുടർന്ന്, ഹേമാംബികനഗർ പോലീസ് അറിയിച്ചതനുസരിച്ച് പാലക്കാട് അഗ്നിരക്ഷാസേന എത്തുമ്പോൾ കാർ കത്തിത്തീരാറായിരുന്നു. സീനിയർ ഫയർ ഓഫീസർ അൻവറിന്റെ നേതൃത്വത്തിൽ തീയണച്ചപ്പോഴാണ് കാറിനുള്ളിൽ കത്തിയനിലയിൽ ആളെ കണ്ടത്.
ഉച്ചയ്ക്കുശേഷം മൂന്നോടെ പോൾജോസഫ് പന്നിയംപാടത്തെ പെട്രോൾപമ്പിൽനിന്ന് കാറിൽ ഇന്ധനമടിക്കുന്നത് കണ്ടവരുണ്ട്. ടാങ്ക് മുഴുവനായി പെട്രോൾ അടിച്ചെന്നും ഇതിനുപുറമേ രണ്ട് കന്നാസിലും ഇന്ധനം വാങ്ങിയെന്നും വിവരമുണ്ട്. പോൾജോസഫ് ഇടയ്ക്ക് ധോണിയിലെ ഒരു സ്ഥാപനത്തിൽ പോകാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇവിടെനിന്ന് വരുന്ന വഴിയായിരിക്കാം സംഭവമെന്നാണ് നിഗമനം. ആളിക്കത്തിയ കാറിൽനിന്ന് തീപടർന്ന് സമീപത്തെ പാലമരത്തിന്റെയും തെങ്ങുകളുടെയും ഭാഗങ്ങളും കത്തിയ നിലയിലാണ്.
Content Highlights: Horrific incident in Palakkad as a car engulfed in flames after being fully fueled. An unidentified body was discovered once the fire was extinguished. Local residents witnessed the event.
Published: 19 Dec 2025, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented