കായംകുളം (ആലപ്പുഴ): എം.എസ്.എം. കോളേജ് ഫിസിക്സ് വിഭാഗം തലവൻ കെ.എം. അനിൽകുമാറിന്റെ വാട്സാപ്പിലേക്ക് കെ.എസ്.യു. ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലിന്റെ ഭീഷണിസന്ദേശം. ആവശ്യത്തിനു ഹാജരില്ലാത്തതിനാൽ എം.എസ്.എം. കോളേജിൽനിന്നു പുറത്താക്കപ്പെട്ട വിദ്യാർഥിയാണ് മുഹമ്മദ് സുഹൈലെന്ന് അധികൃതർ പറഞ്ഞു. ഈ വിരോധമാണ് ഭീഷണിക്കു കാരണം.

To advertise here,

‘നിന്റെ അന്ത്യം കണ്ടിട്ടേ ഉറക്കമുള്ളൂ. നിന്നെ ഞാൻ നശിപ്പിക്കും. നിന്നെയും ഫറൂഖിനെയും അൻവറിനെയും നശിപ്പിച്ചിട്ടേയുള്ളൂ ബാക്കിക്കാര്യം. എനിക്കുവേണ്ടി വിളിക്കാൻ പോകുന്നതു മുഖ്യമന്ത്രിയായിരിക്കും. നീ എഴുതിവെച്ചോ. ബാക്കിയെന്തു കാണിക്കണമെന്നും എങ്ങനെ കാണിക്കണമെന്നും എനിക്കറിയാം. അതു ഞാൻ കാണിച്ചുതരാം’ -എന്നായിരുന്നു ഭീഷണിസന്ദേശം. സന്ദേശത്തിൽ പറയുന്ന മറ്റു രണ്ടുപേരും കോളേജിലെ അധ്യാപകരാണ്.

ഇടത് അധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ നേതാവുകൂടിയായ കെ.എം. അനിൽകുമാർ, പ്രിൻസിപ്പലിനു പരാതിനൽകി. പരാതി പ്രിൻസിപ്പൽ പോലീസിനു കൈമാറി.