തിരുവനന്തപുരം: പാലക്കാട് കള്ളപ്പണമെത്തിയിട്ടുണ്ടെന്ന് ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കുറച്ച് സമയത്തിനുള്ളില്‍ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നും അദ്ദേഹം
മാധ്യമങ്ങളോട് പറഞ്ഞു. വന്ന പണം എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് പോലീസ് പരിശോധിക്കട്ടെ എന്നും കള്ളപ്പണം ഒഴുകുന്നത് തടയാന്‍ ഇ.ഡിയും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

കൊടകര കുഴല്‍പ്പണക്കേസില്‍ മുഴുവന്‍ അന്വേഷണ വിവരങ്ങളും സമര്‍പ്പിച്ചിട്ടും ഇ.ഡിയും ആദായ നികുതി വിഭാഗവും ഇടപെട്ടിട്ടില്ല. ആളെക്കൂട്ടി ബലപ്രയോഗം നടത്തി കേരളം മുഴുവന്‍ പാലക്കാട്ട് എത്തിച്ചാലും വോട്ട് ചെയ്യേണ്ടത് പാലക്കാട്ടെ ജനങ്ങളാണ്. എല്ലാം തെളിവിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. 

തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നു പറയുമ്പോലെ ബിജെപിയുടെ രാഷ്ട്രീയ നിലപാടിനനുസരിച്ചാണ് ഇഡിയും മറ്റുള്ളവരും ഇടപെടുന്നത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും കള്ളപ്പണം കേരളത്തില്‍ ഉപയോഗിച്ച് നല്ല ശീലമുണ്ട്. ആ ശീലംവെച്ചാണ് പാലക്കാടും ഈ പണം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു.