തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ വീണയ്ക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയനും എതിരായി മൊഴി നൽകിയെന്ന് ഇഡി അവകാശപ്പെട്ടിരുന്ന ശശിധരൻ കർത്ത മൊഴി പിൻവലിക്കാൻ നൽകിയ സത്യവാങ്മൂലം പുറത്തുവന്നു. ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് സിഎംആർഎൽ എംഡിയായ കർത്ത നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 2024ൽ നൽകിയ മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശശിധരൻ കർത്തയ്ക്കായി സഹോദരനാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിൽ കിടക്കയിൽ ഉള്ള തന്നെ ഇഡി മാനസികമായി പീഡിപ്പിച്ചെന്നും ശശിധരൻ കർത്ത ആരോപിക്കുന്നു. ഇഡി ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ട് എന്ന് കുടുംബം പറയുന്നു.
പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനൽകിയതെന്ന് കർത്ത മൊഴിനൽകിയെന്നായിരുന്നു ഇഡിയുടെ വാദം. വീണയോ എക്സാലോജിക്കോ സി.എം.ആർ.എലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി ഇഡി ആരോപിച്ചിരുന്നു.
Content Highlights: CMRL MD Sasidharan Kartha withdrew his previous statement given to the ED., Affidavit claims ED officials forced fingerprints and mentally harassed him while in the hospital., ED had earlier claimed Kartha paid Veena and Exalogic due to his closeness with Pinarayi Vijayan., Family expressed serious concerns over the actions of ED officials.
Published: 17 Sept 2026, 08:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented