ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസ്താവനയിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുനേരേ വിമർശനം രൂക്ഷമാകുന്നു. ചോദ്യക്കടലാസ് ചോർന്നപ്പോൾ ആദ്യം വേദനയുണ്ടായെങ്കിലും പിന്നീട് പരീക്ഷ നടത്തിയപ്പോൾ പ്രകടനം മെച്ചപ്പെടുത്താൻ സാധിച്ചെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടതായി നിർമലാ സീതാരാമൻ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പുനഃപരീക്ഷകളുടെ വേഗത്തിലുള്ള നടത്തിപ്പും സമയബദ്ധമായ ഫലപ്രഖ്യാപനവും വിദ്യാർഥികളെ മുന്നോട്ടുപോകാൻ അനുവദിച്ചുവെന്നും സീതാരാമൻ അഭിപ്രായപ്പെട്ടു. ചോദ്യക്കടലാസ് ചോർന്നത് ചില വിദ്യാർഥികൾക്ക് ഗുണകരമായി മാറിയെന്ന രീതിയിലാണ് പ്രസ്താവനനടത്തിയെന്നാണ് ആരോപണം. ഈ പ്രസ്താവന രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷ-വിദ്യാർഥി പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.
Content Highlights: Nirmala Sitharaman's controversial statement on exam paper leaks sparks national outrage., Minister claimed students performed better despite initial pain from paper leaks., Opposition parties and student unions demand accountability for the remarks., The statement is being interpreted as trivializing the stress caused by exam irregularities.
Published: 26 Jul 2026, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented