മറയൂര്‍: കാണാന്‍വന്ന സഹോദരന്‍മാര്‍ മടങ്ങി നാലുമണിക്കൂറിനകം പൂജപ്പുര രവി വിടപറഞ്ഞു. വ്യാഴാഴ്ചയാണ് സുകുമാരന്‍ നായര്‍, അരവിന്ദാക്ഷന്‍ നായര്‍ എന്നിവര്‍ മൂത്തസഹോദരനായ പൂജപ്പുര രവിയെ കാണുവാന്‍ മറയൂരിലെത്തിയത്.

To advertise here,

അപ്പോള്‍ പൂജപ്പുര രവി ഏറെ സന്തോഷവാനായിരുന്നു. രണ്ടുദിവസവും സഹോദരന്‍മാരുമായി മണിക്കൂറോളം സംസാരിച്ചിരുന്നു. ശനിയാഴ്ച രാത്രി 11-നാണ് കിടന്നത്. ഞായറാഴ്ച രാവിലെ ആറുമണിക്കുള്ള തിരുവനന്തപുരം ബസില്‍ സഹോദരങ്ങള്‍ പോയി. ഇതോടെ അദ്ദേഹത്തിന് വിഷമമായി. ശ്വാസതടസ്സം കൂടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടോടെ മരിച്ചു. സഹോദരന്‍മാര്‍ ജ്യേഷ്ഠന്റെ മരണവാര്‍ത്തയറിഞ്ഞത് തിരുവനന്തപുരത്തേക്കുള്ള ബസില്‍വെച്ചാണ്.

വീണ്ടും അനന്തപുരിയില്‍

മറയൂര്‍: നല്ലസ്ഥലം, ശുദ്ധമായ വായു. മറയൂരില്‍ താമസിക്കാന്‍ പറ്റിയത് ഭാഗ്യമായി കരുതുന്നതായി പൂജപ്പുര രവി എപ്പോഴും പറയുമായിരുന്നു. പക്ഷേ, ഡിസംബറിലെ തണുപ്പിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. പൂജപ്പുര വിട്ടുവരുന്നതില്‍ വിഷമമുണ്ടോയെന്ന് മുമ്പ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ- 'മരുവുമൊരു വനമേ മാതൃഭൂ എന്നുവന്നാല്‍ പെരുകുമവനോടതിങ്കല്‍ സ്‌നേഹം'.

2016-ലാണ് ഭാര്യ തങ്കമ്മ മരിച്ചത്.