ചെന്നൈ: സിനിമകളിലെ സെൻസർഷിപ്പ് നിയന്ത്രണങ്ങൾക്കെതിരെ വീണ്ടും പ്രതികരിച്ച് കമൽഹാസൻ. ചെന്നൈ വിമൻസ് ക്രിസ്ത്യൻ കോളേജിലെ 'ഫെസ്റ്റീവ് 26' പരിപാടിക്കിടെ തന്റെ ഡോക്യുമെന്ററി പ്രദർശനം തടസ്സപ്പെട്ടപ്പോഴാണ് താരം സെൻസർ ബോർഡിനെ പരിഹസിച്ചത്. ലീഡ് ഓൺ ഗാന്ധി എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ സാങ്കേതിക തകരാർ മൂലം സ്ക്രീൻ നിശ്ചലമായപ്പോൾ, ‘ഇത് സെൻസർ ചെയ്തതാണോ അതോ തടസ്സപ്പെട്ടതാണോ?’ എന്നായിരുന്നു കമലിന്റെ ചോദ്യം. ചിരിയോടെയുള്ള പരാമർശം വലിയ കൈയടികളോടെയാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തത്.
വിജയ് ചിത്രം ജനനായകന്റെ സർട്ടിഫിക്കേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും അത് സുതാര്യമല്ലാത്ത നടപടികളിലൂടെ ഇല്ലാതാക്കരുതെന്നുമായിരുന്നു പറഞ്ഞത്. ഓരോ കട്ടിങ്ങിനും വ്യക്തമായ ന്യായീകരണം നൽകാൻ സെൻസർ ബോർഡ് ബാധ്യസ്ഥരാണെന്നും പറഞ്ഞിരുന്നു. വ്യക്തതയില്ലാത്ത സെൻസർഷിപ്പ് സർഗ്ഗാത്മകതയെ നശിപ്പിക്കുക മാത്രമല്ല, സാമ്പത്തിക നഷ്ടങ്ങൾക്കും പൊതുജനവിശ്വാസം തകരുന്നതിനും കാരണമാകുമെന്നും അദ്ദേഹംപ്രതികരിച്ചു.
മണിരത്നത്തിന്റെ തഗ് ലൈഫിന് ശേഷം അൻപറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരം ഇപ്പോൾ.
Content Highlights: Kamal Haasan criticizes film censorship after his documentary screening was interrupted.
Published: 17 Feb 2026, 08:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented