
ചിരിക്കാൻ എളുപ്പമാണ്.ചിരിപ്പിക്കുക പ്രയാസവും. മലയാള സിനിമയിലെ ചിരിയുടെ ചരിത്രം ചികഞ്ഞാൽ ആൺമേൽക്കോയ്മയുടെ അരങ്ങിലേക്ക് കടന്നുചെന്ന് ഇരിപ്പടം നേടിയ പെൺചിരികളും കണ്ടെത്താനാകും. ഹാസ്യതാരമെന്നത് ആണുങ്ങൾക്ക് മാത്രമല്ല, തങ്ങൾ പെണ്ണുങ്ങൾക്കും ഇണങ്ങുമെന്ന് അഭിനയിച്ചു കാണിച്ചവർ. അവർ കൊളുത്തിയ ചിരിയുടെ മാലപ്പടക്കങ്ങൾ ഇന്നും ഓർത്തോർത്ത് ചിരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നവയാണ്. മലയാളിയെ കുടുകുടെ ചിരിപ്പിച്ച നടിമാരുടെ മുഖങ്ങൾ ഇപ്പോൾത്തന്നെ ആസ്വാദകരുടെ മനസിൽ നിറയുന്നുണ്ടാകും. അംഗീകാരങ്ങൾ ഒരു പക്ഷെ, അവരെ തേടിയെത്തിയിട്ടുണ്ടാകില്ല. എന്നാൽ, പ്രേക്ഷകപ്രീതിയിൽ അവർ പുരുഷതാരങ്ങൾക്കൊപ്പം ഒന്നിനൊന്ന് മുന്നിൽ നിന്നു.
അടൂർ ഭവാനി
മുടിയനായ പുത്രന്‍ എന്ന നാടകം സിനിമയാക്കിയപ്പോള്‍ സംവിധായകന്‍ രാമു കാര്യാട്ട് അടൂര്‍ ഭവാനിക്ക് ഒരു റോള്‍ നല്‍കി - സത്യന്റെ അമ്മവേഷം. സത്യനേക്കാൾ 15 വയസ്സിന് ഇളയതായിരുന്നു അടൂർ ഭവാനിയെന്ന് ഓർക്കണം. അതുകൊണ്ടു തന്നെ ഭവാനി മേക്കപ്പിട്ടെത്തിയപ്പോള്‍ സത്യന് തീരെ ഇഷ്ടപ്പെട്ടില്ലത്രേ. 'ഈ പീക്കരിപ്പെണ്ണാണോ എന്റെ അമ്മ. വേറേ ആളെ നോക്കൂ' - എന്ന് സത്യൻ പറഞ്ഞു. എന്നാൽ സംവിധാകയന്‍ വഴങ്ങിയില്ല. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. എന്നാല്‍, സത്യന്റെ വാക്കുകൾ ഭവാനി മറന്നില്ല. അഭിനയത്തിനിടയില്‍ അത് പുറത്തുവന്നു. അമ്മ മകനെ അടിക്കുന്ന രംഗത്തിൽ ഭവാനി ജീവിച്ചു. ഫലമോ, അടിയേറ്റ് സത്യന്റെ കവിള്‍ പുകഞ്ഞു. ആ അടിയിൽ സത്യൻ ക്ഷോഭിച്ചില്ലെന്ന് മാത്രവുമല്ല, അതൊരു ഊഷ്മളസൗഹൃദത്തിന് തുടക്കമാവുകയും ചെയ്തു. അടൂർ ഭവാനിയെക്കുറിച്ചുള്ള ഒരു ലേഖനത്തിൽനിന്ന് വായിച്ചെടുത്ത സംഭവമാണിത്.


സാമാന്യബുദ്ധിയുള്ള സ്ത്രീയല്ല ആനപ്പാറ അച്ചാമ്മ, വളരെ കര്‍ക്കശ്ശക്കാരിയായ, തന്റേടിയായ, ധാര്‍ഷ്ട്യമുള്ള സ്ത്രീയാണ്. അഞ്ഞൂറാന്റെ കുടുംബത്തോട് പകരം വീട്ടാന്‍ സ്വന്തം പേരക്കുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ. വൈരാഗ്യം തീര്‍ക്കാനുള്ള വാശിയായാണ് ആനപ്പാറ അച്ചാമ്മയെ ഭരിക്കുന്നത്. ഇതെല്ലാം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണമെങ്കില്‍ അപാരമായ കഴിവുള്ള ഒരു നടി തന്നെ അഭിനയിക്കണം. ഫിലോമിന ചേച്ചിയല്ലാതെ മറ്റൊരാളും അത് ചെയ്താല്‍ ശരിയാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു- അച്ചമ്മയെക്കുറിച്ച് സിദ്ദീഖ് ലാൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.





കെ.പി.എ.സി. ലളിത





വിവാഹത്തിന് ശേഷം അഭിനയം നിർത്തിയ എന്നെ മലയാള സിനിമ വീണ്ടും കെെനീട്ടി സ്വീകരിച്ചത് ഞാൻ ചെയ്ത ഹാസ്യവേഷങ്ങൾ ഓർത്തിരിക്കുന്നത് കൊണ്ടായിരിക്കണം. ചിരിപ്പിക്കുന്നത് അത്ര എളുപ്പമല്ലല്ലോ? അതുകൊണ്ട് ചിരിപ്പിച്ചവരെ പ്രേക്ഷകർ മറക്കുകയില്ല'- ശ്രീലത പറയുന്നു.
മീന
മീനയെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് കടന്നവരുന്നത് 'അശോകന് ക്ഷീണമാകാം' എന്ന ഒറ്റഡയലോഗാണ്. 1992-ൽ സംഗീത് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ യോദ്ധയിലെ വസുമതിയമ്മ അത് പറയുമ്പോൾ ആർക്കും അനുകരിക്കാനാകാത്ത ഒരു പ്രത്യേക താളമുണ്ട്. സ്വന്തം സഹോദരിയെ തോൽപ്പിക്കാൻ മകൻ അപ്പുകുട്ടനെ ആയുധമാക്കുന്ന അരശുംമൂട്ടിൽ വസുമതിയമ്മയുടെ സ്ഥാനത്ത് മീനയെ അല്ലാതെ മറ്റേതെങ്കിലും നടിയെ സങ്കൽപ്പിക്കാൻ കഴിയുമോ...?








നിഷ്കളങ്കമായ മുഖവും ശബ്ദവിന്യാസത്തിലെ വ്യത്യസ്തതയുമാണ് ബിന്ദു പണിക്കരെ പ്രേക്ഷകരുടെ പ്രിയതാരമാക്കിയത്. തിളക്കത്തിലെ വനജയും സൂപ്പർ മാനിലെ അല്ലേലും ഞാൻ സത്യം മാത്രേ പറയാറുള്ളൂ എന്ന് ഗർവ്വോടെ പറയുന്ന സ്വർണലതയും സി.ഐ.ഡി. മൂസയിലെ രമണിയുമെല്ലാം ബിന്ദു അഭിനയിച്ച് തകർത്ത ഏതാനും കഥാപാത്രങ്ങൾ മാത്രം.

Content Highlights: female comedy artist, Malayalam Cinema, Urvashi, Kalpana, KPAC Lalitha, Sukumari, Philomina, Sreelatha, Meena, Bindu Panicker, Adoor Bhavani, Malayalam Comedy Memes
Published: 07 Jan 2021, 12:20 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented