ആക്രമണത്തിന്റെ സിസിടിവി ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു

കോയമ്പത്തൂരിൽ യുവതിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടി രവീണാ ടണ്ഠൻ. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി താരം എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രവീണ പ്രതികരിച്ചത്.
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായാണ് യുവതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറുണ്ടായത്. കോയമ്പത്തൂരിലെ തൊണ്ടമുത്തൂരിലാണ് സംഭവമുണ്ടായത്. അക്രമത്തെ ശക്തമായി അപലപിച്ച രവീണാ ടണ്ഠൻ, പ്രതിക്ക് കർശനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.
'ഇത് ഭീകരമായ സംഭവമാണ്. ഇത്തരം ആളുകൾക്ക് കഠിനായ ശിക്ഷ തന്നെ നൽകണം. ഇങ്ങനെയുള്ളവർ ഇനി വെളിച്ചം കാണരുത്.' -ഇതാണ് രവീണാ ടണ്ഠൻ രോഷത്തോടെ കുറിച്ച വാക്കുകൾ.
അതേസമയം സംഭവത്തിൽ കാർത്തിക് എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണ സമയത്ത് വീട്ടിനുള്ളിൽ പഠിക്കുകയായിരുന്ന യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. യുവതിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: Bollywood actress Raveena Tandon has strongly condemned a shocking incident in Thondamuthur, Coimbatore, where a man named Karthik hurled a petrol bomb at a young woman's house after she rejected his romantic advances. Reacting to the viral CCTV footage of the attack, Raveena expressed her anger on Instagram, demanding severe punishment and stating that such criminals should never see daylight again. The victim, who was studying inside the house during the attack, escaped unhurt, and a police investigation is currently underway following a complaint by her father.
Published: 26 May 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented