കോയമ്പത്തൂരിൽ യുവതിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടി രവീണാ ടണ്ഠൻ. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി താരം എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രവീണ പ്രതികരിച്ചത്.

To advertise here,

പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായാണ് യുവതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറുണ്ടായത്. കോയമ്പത്തൂരിലെ തൊണ്ടമുത്തൂരിലാണ് സംഭവമുണ്ടായത്. അക്രമത്തെ ശക്തമായി അപലപിച്ച രവീണാ ടണ്ഠൻ, പ്രതിക്ക് കർശനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.

'ഇത് ഭീകരമായ സംഭവമാണ്. ഇത്തരം ആളുകൾക്ക് കഠിനായ ശിക്ഷ തന്നെ നൽകണം. ഇങ്ങനെയുള്ളവർ ഇനി വെളിച്ചം കാണരുത്.' -ഇതാണ് രവീണാ ടണ്ഠൻ രോഷത്തോടെ കുറിച്ച വാക്കുകൾ.

അതേസമയം സംഭവത്തിൽ കാർത്തിക് എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണ സമയത്ത് വീട്ടിനുള്ളിൽ പഠിക്കുകയായിരുന്ന യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. യുവതിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.