ന്യൂഡല്‍ഹി: അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ റദ്ദാക്കാനുള്ള മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിനെതിരെ യു.ജി.സി. ബിരുദദാനം സംബന്ധിച്ച അധികാരം യു.ജിസിക്കാണെന്നും സംസ്ഥാനങ്ങളുടെ നടപടി നിയമവിരുദ്ധമാണെന്നും കമ്മീഷനുവേണ്ടി ഹാജരായ സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വ്യക്തമാക്കി. 

To advertise here,

കോവിഡ് വ്യാപനത്തിനിടെ സെപ്റ്റംബര്‍ 30-നകം പരീക്ഷകള്‍ നടത്തണമെന്ന യു.ജി.സിയുടെ നിര്‍ദേശത്തിനെതിരെ വന്ന ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കവെയാണ് സോളിസ്റ്റര്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷകള്‍ നടത്താതിരിക്കുന്നത് വിദ്യാര്‍ഥികളുടെ താത്പര്യപ്രകാരമല്ലെന്നും സംസ്ഥാനങ്ങള്‍ ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ ബിരുദം അംഗീകരിക്കാനാകില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. 

രാജ്യത്തെ 800-ലേറെ സര്‍വകലാശാലകളില്‍ 209 എണ്ണം പരീക്ഷകള്‍ പൂര്‍ത്തിയാക്കിയതായും 390 സര്‍വകലാശാലകള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതായും യു.ജി.സി സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ജൂലായ് ആറിനാണ് യു.ജി.സി ഒടുവില്‍ ഭേദഗതി വരുത്തിയത്.

Content Highlights: States Cannot Cancel Final Year University Exams: UGC In Supreme Court