രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ കാലാവധി 20 വര്‍ഷമായി ഉയര്‍ത്തിയത്.

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് തിരിച്ചടി. നിർദേശം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അറിയിച്ചു.
കേന്ദ്രനിയമത്തിനെതിരായ സംസ്ഥാന സർക്കാർ നിയമഭേദഗതി നിലനിൽക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു. കാലാവധി കൂട്ടുന്നതിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ കത്തിൽ പറയുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയത്. ഇവയ്ക്ക് ഇൻഷുറൻസ് നൽകാൻ സ്റ്റേറ്റ് ഇൻഷുറൻസ് സർവീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നാണ് കേന്ദ്രനിലപാട്.
Content Highlights: Union Ministry of Road Transport rejects Kerala's 20-year vehicle life extension., Central law supersedes state amendment on vehicle longevity., State insurance coverage for these vehicles deemed illegal by the center., Transport Commissioner received formal notice regarding the policy invalidity.
Published: 30 May 2026, 07:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented