രാമായണത്തില്‍ അനേകം സ്ത്രീ രത്‌നങ്ങളുണ്ട്. രാമായണത്തിലെ നായികയായ സീതയ്ക്കൊപ്പം ഉന്ന സ്ഥാനം നല്‍കിയിരിക്കുന്ന വനിതയാണ് വാനര രാജാവായ ബാലിയുടെ ഭാര്യ താര. സീതയെപ്പോലെ തന്നെ വിചിത്ര ജനനമാണ് താരയുടേതും. ഒരു ഭരണതന്ത്രജ്ഞയുടെ മിടുക്കും തത്വചിന്തയും താരയുടെ സംഭാഷണങ്ങളിലുണ്ട്. ഭര്‍ത്തൃമരണത്തിലുള്ള താരയുടെ വിലാപവും ശ്രിരാമനില്‍നിന്ന് അപ്പോഴുണ്ടാകുന്ന താരോപദേശവും രാമായണത്തിലെ മികച്ച ഭാഗങ്ങളാണ്.
കിഷ്‌കിന്ധാധിപതിയായ ബാലിയുടെ പത്‌നിയാണ് താര. വാനര രാജ്ഞിയായ താരയെക്കുറിച്ച് രാമായണത്തില്‍ കിഷ്‌കിന്ധാകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പരാമര്‍ശിച്ചിട്ടുണ്ട്. വാനര രാജാവായ ബാലിയില്‍ താരയ്ക്കു ജനിച്ച പുത്രനാണ് അംഗദന്‍. വാസുകിയുടെ തലഭാഗം ഒറ്റക്ക് പിടിച്ച് ബാലി മന്ദരപര്‍വ്വതത്തെ ഉപയോഗിച്ച് പാലാഴി മഥനം നടത്തിയവസരത്തില്‍ പാലാഴിയില്‍നിന്നും ഉയര്‍ന്നു വന്നതാണ് താര. മറ്റുദേവന്മാര്‍ പിന്മാറിയ ആ അവസരം ബാലിക്കു പ്രയോജനപ്പെട്ടു, സുന്ദരിയായ താരയെ ബാലി വിവാഹം ചെയ്തു. ബാലിയുടെ മരണശേഷം താര സുഗ്രീവന്റെ പത്‌നിയായി. താരയെ വിവേകമതിയും അനുനയ പാടവമുള്ളവളുമായാണ് രാമായണത്തില്‍ ചിത്രീകരിച്ചിരിക്കുത്. സുഗ്രീവനോട് ഏറ്റുമുട്ടാന്‍ പോയ ബാലിയെ യുക്തിവാദംകൊണ്ട് താര പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചതായി രാമായണത്തില്‍ കാണുന്നു. സീതാന്വേഷണത്തിനു താമസം നേരിടുന്നതില്‍ കുപിതനായി സുഗ്രീവനെ ശകാരിക്കാനെത്തിയ ലക്ഷ്മണനെ ശാന്തനാക്കിയതും താരയാണ്.
സുഷേണന്‍ എന്ന വാനരന്റെ പുത്രിയാണ് താരയെന്നും, പാലാഴി മഥനത്തില്‍ നിന്നാണ് താര ജനിച്ചതെന്നും രണ്ട് ഐതിഹ്യങ്ങള്‍ നിലനില്ക്കുന്നു. മഹാപാതകനാശനത്തിനായി കേരളീയര്‍ ഭജിക്കു പഞ്ചകന്യകമാരില്‍ ഒരാളാണ് താര.
ദേവഗുരുവായ ബൃഹസ്പതിയുടെ പത്‌നിയുടെ പേരും താര എന്നാണെന്ന് ഭാഗവതം നവമസ്‌കന്ധത്തില്‍ കാണുന്നു. അതിസുന്ദരിയായ താര ചന്ദ്രനില്‍ അനുരക്തയായി അദ്ദേഹത്തോടൊപ്പം താമസം ആരംഭിച്ചു. ഇത് ദേവന്മാരെ പ്രകോപിപ്പിക്കുകയും അവര്‍ ചന്ദ്രനെതിരെ യുദ്ധത്തിനൊരുങ്ങുകയും ചെയ്തു. ഒത്തുതീര്‍പ്പിനു തയ്യാറായ ചന്ദ്രന്‍ താരയെ ഭര്‍ത്തൃഗൃഹത്തിലേക്ക് മടക്കി അയച്ചു. ഇതിനു ശേഷം താര പ്രസവിച്ച ശിശു(ബുധന്‍)വിനെച്ചൊല്ലി ബൃഹസ്പതിയും ചന്ദ്രനും തമ്മില്‍ തര്‍ക്കമുണ്ടായി. ശിശു ചന്ദ്രന്റേതാണെന്ന് താര പറയുകയും ആ ശിശു ചന്ദ്രഭവനത്തില്‍ വളരുകയും ചെയ്തു.
പഞ്ചകന്യകമാരില്‍ നാലും രാമായണത്തിലുള്ളവര്‍. അഞ്ചാമത്തേത് ദ്രൗപതി മാത്രം ദ്വാപര യുഗത്തില്‍ കൃഷ്ണകാലത്തു ജീവിച്ചു.
താരയുടെ ജനനവും സീതയെപ്പോലെ അയോനിജയാണവള്‍. ഉഴവുചാലില്‍നിന്നാണല്ലോ ജനകനു മകളായി സീതയെ ലഭിച്ചത്. പക്ഷേ, ബാലിക്കു താരയെ ഭാര്യയായി ലഭിച്ചതു പാലാഴിമഥനത്തിനിടയിലാണ.് മഹാലക്ഷ്മിയെ വിഷ്ണുവിന് എന്നപോലെ...പാലാഴിമഥനകാലത്ത് ആ മഹാസംഭവം കാണാന്‍ ബാലിയും വാനര സംഘവും ഉണ്ടായിരുന്നത്രെ. മന്ദര പര്‍വ്വം കടകോലാക്കി, വാസുകിയെ കയറാക്കി, ഒരു വശത്തു ദേവന്മാരും മറുവശത്ത് അസുരന്മാരും പിടിച്ചുകൊണ്ടായിരുന്നു മഥനം.
ഇരുവശത്തുമുള്ളവര്‍ വിയര്‍ത്തു വിവശരായി. ബാലി അതുകണ്ടു പൊട്ടിച്ചിരിച്ചു. രണ്ടു കൂട്ടരേയും മാറ്റി നിര്‍ത്തി, സ്വയം നടുക്കലേയ്ക്കു നീങ്ങി ഒരു കൈയാല്‍ വാസുകിയുടെ തലയും മറുകൈയാല്‍ വാലും പിടിച്ചുകൊണ്ടു ബാലി പറഞ്ഞു.
''നോക്കൂ! ഇങ്ങനെയാണ് കടയേണ്ടത്!''
പാലാഴി അപ്പോള്‍ ഇളകി മറിഞ്ഞു. അതില്‍ നിന്നു പല അത്ഭുതസാധനങ്ങളും ഉയര്‍ന്നുവരാന്‍ തുടങ്ങി ഓരോന്നിനെ ഓരോരുത്തര്‍ വശത്താക്കിയപ്പോള്‍ ബാലിക്ക് ഇഷ്ടമായത് താരയെ ആണ്.
പലതിലുമെന്നപോലെ അവിടെയും തര്‍ക്കമുണ്ടായി. ബാലി താരയുടെ കൈയില്‍ പിടിച്ചപ്പോള്‍ സുഷേണന്‍ എന്ന വാനരശ്രേഷ്ഠന്‍ താരയുടെ ഇടത്തുകൈയിലും പിടിച്ചു. പിടിയും വലിയും മുറുകി.
തര്‍ക്കം തീര്‍ക്കാന്‍ ദേവന്മാര്‍ ഇടപെട്ടു. സുഷേണന്‍ താരയെ സ്വന്തം മകളായി കരുതണം. ബാലിക്ക് അവളെ വിവാഹം ചെയ്തുകൊടുക്കണം. അതിബലശാലിയായ ബാലിയാകട്ടെ ഈ 'പാലാഴിമങ്ക'യുടെ ഭര്‍ത്താവ്.ആ തീരുമാനം അംഗീകരിക്കപ്പെട്ടു. അങ്ങനെ താര സുഷേണ പുത്രിയും ബാലിയുടെ ഭാര്യയുമായി.
സുഗ്രീവപത്നിയായ രുമയും പാലാഴിയില്‍നിന്നുണ്ടായി എന്നാണ് കഥ. എന്നാല്‍ രുമ വളരെ അപ്രധാനമായ ഒരു കഥാപാത്രമാണ് രാമായണത്തില്‍. താരയാകട്ടെ അതിശോഭയാര്‍ താരമായി തിളങ്ങുന്നുമുണ്ട്.സുഗ്രീവന്‍ രണ്ടാമതും വന്നു പോര്‍വിളി മുഴുക്കിയപ്പോള്‍ അതിക്രൂദ്ധനായി പുറപ്പെടുന്ന ബാലിയുടെ മുന്നിലാണ് താരയെ നാം ആദ്യമായി കാണുന്നത്. സ്നേഹപൂര്‍വ്വം അവള്‍ ഭര്‍ത്താവിനെ തടയുന്നു. പതിവ്രതയായ ഒരു ഭാര്യയുടെ പരിവേഷം അപ്പോള്‍ അവള്‍ക്കുണ്ട്.
വളരെ യുക്തിസഹമായാണ് താര ഓരോ വാക്കും പറയുന്നത്. പരിപക്വമായ തത്ത്വചിന്തയുടെ തലത്തില്‍ അത് എത്തിനില്‍ക്കുന്നു. ഒപ്പം ഒരു ഭരണതന്ത്രജ്ഞയുടെ മിടുക്കും പ്രകടമാകുന്നുണ്ട്. അംഗദനിലൂടെയും ചാരന്മാരിലൂടെയും ലഭിച്ച വിവരങ്ങള്‍ വെച്ചാണ് അവള്‍ ഭര്‍ത്താവിനെ വിലക്കിയത്. പക്ഷേ, ഫലമുണ്ടായില്ല.
ബാലിസുഗ്രീവ യുദ്ധം വരാനിരിക്കുന്ന രാമ-രാവണയുദ്ധത്തിന്റെ ചെറുപതിപ്പായിരുന്നു. അതിഘോരമായ ആ യുദ്ധത്തില്‍ രാമശരമേറ്റു വീണുകിടക്കുന്ന ബാലിയുടെ അടുക്കല്‍ താര ഓടിയണയുന്നു. ഭര്‍ത്തൃമരണത്തിലുള്ള താരയുടെ വിലാപവും ശ്രിരാമനില്‍നിന്ന് അപ്പോഴുണ്ടാകുന്ന താരോപദേശവും രാമായണത്തിലെ മികച്ച ഭാഗങ്ങളാണ്. ഇവിടെ രാമനെ ചേദ്യം ചെയ്യുന്ന താരയെയാണ് കാണുന്നത്.
നിന്നുടെ ഭര്‍ത്താവ് ദേഹമോ ജീവനോ എന്നുള്ള രാമന്റെ ചോദ്യത്തിന് അത്തരം യുക്തികളല്ല ഞാന്‍ ചോദിക്കുന്നത്, മറിച്ച് അങ്ങയോട് യാതൊരു ശത്രുതയും ഇല്ലാതിരുന്ന ബാലിയെ, അങ്ങ് പറഞ്ഞാല്‍ അനുസരിക്കുമായിരുന്ന ബാലിയെ എന്തിനാണ് കൊന്നത് എന്നായിരുന്ന താരയുടെ ചോദ്യം.രാമന്‍ വാത്മീകി രാമായണത്തില്‍ അതിനു കൊടുക്കുന്ന മറുപടി ഏതാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നാണ്.ഒരു പരിധിവരെ താരയുടെ ചേദ്യങ്ങള്‍ക്കു മുന്നില്‍ കൃത്യമായ ഒരു ഉത്തരം പറയാന്‍ രാമമു കഴിയുന്നില്ല എന്ന് നിരൂപകര്‍ പരയുന്നു.
ബാലിയുടെ മരണശേഷം താരയെ വളരെ ദുഃഖിതയായി കണ്ടെങ്കിലും ആ രാജ്യത്തെ കഴിവുള്ള ഒരു രാജ്ഞി എന്ന നിലയില്‍ അവള്‍ പിന്നീട് തന്റെ ധൈര്യം പ്രകടിപ്പിച്ചു. ഭര്‍ത്താവിന്റെ ഭൗതികശരീരത്തിന്റെ സംസ്‌കാര വേളയില്‍, വളരെ ദുഃഖത്തോടെ, ഭാര്യാഭര്‍ത്താക്കന്മാരെ ഒന്നിപ്പിക്കുക എന്നത് രാമന്റെ നയമായിരുന്നതിനാല്‍, തന്റെ ഭര്‍ത്താവിനൊപ്പം സ്വര്‍ഗത്തിലും ഇരിക്കാന്‍ തന്നെയും കൊല്ലാന്‍ രാമനോട് അവള്‍ അഭ്യര്‍ത്ഥിച്ചു. രാമായണത്തിന്റെ രചയിതാവായ വാല്‍മീകി മഹര്‍ഷി തന്നെ അവളുടെ ധൈര്യത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
സുഗ്രീവന്റെ കിരീടധാരണത്തിനുശേഷം, അവള്‍ ജീവിതവുമായി പൊരുത്തപ്പെട്ടു, മകന്‍ അംഗദനോടൊപ്പം താമസിച്ചു. ഭര്‍ത്താവിന്റെ ഭരണകാലത്ത്, വേദിയില്‍ മൂന്ന് കസേരകള്‍ സൂക്ഷിച്ചിരുന്നു, മധ്യഭാഗത്ത് ഭര്‍ത്താവും ഇടതുവശത്ത് രുമയും ഇരുന്നു. പിന്നീട് സുഗ്രീവന്റെ ഭരണകാലത്ത്, സുഗ്രീവന്‍ നടുവിലുള്ള കസേരയില്‍ ഇരുന്നു, രൂമ, അദ്ദേഹത്തിന്റെ ഭാര്യ, അദ്ദേഹത്തിന്റെ ഇടതുവശത്ത് ഇരിക്കേണ്ടിവന്നു. മുതിര്‍ന്നയാളായതിനാല്‍, താര വലതുവശത്തുള്ള കസേരയില്‍ ഇരുന്നു. അവര്‍ വിദ്യാസമ്പന്നയും ഭരണപരിചയമുള്ളവളുമായിരുന്നു.
സുഗ്രീവനെ കിരീടധാരണം ചെയ്തതിനുശേഷം, ദൈനംദിന ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍, രാജ്യത്തോടുള്ള നിര്‍ബന്ധിത കടമ, താര നിര്‍വഹിച്ചതിനാല്‍ അദ്ദേഹത്തിന് ആശ്വാസം തോന്നി. ലങ്കയില്‍ നിന്ന് സീതയെ കൊണ്ടുവരാന്‍ സുഗ്രീവന്‍ രാമനെ സഹായിക്കേണ്ടിവന്നെങ്കിലും, അതില്‍ ഉള്‍പ്പെടാനുള്ള സാധ്യത ഒഴിവാക്കിക്കൊണ്ട്, വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ അദ്ദേഹം സമയം ചെലവഴിക്കാറുണ്ടായിരുന്നു, പക്ഷേ ലക്ഷ്മണന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അതില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. മൂന്ന് മാസങ്ങള്‍ക്ക് ശേഷം, രാമന്റെ ആജ്ഞപ്രകാരം, ഒരു ദിവസം, ലക്ഷ്മണന്‍ അവരുടെ കൊട്ടാരത്തിന്റെ കവാടത്തില്‍ പ്രത്യക്ഷപ്പെട്ടു. അവന്‍ കഠിനമായ മാനസികാവസ്ഥയിലായിരുന്നു. അപ്പോള്‍ താര അവനെ സ്വാഗതം ചെയ്യുകയും അവളുടെ മധുരവാക്കുകള്‍ കൊണ്ട് തണുപ്പിക്കുകയും ചെയ്തു. പിന്നീട്, സീതയെ അന്വേഷിക്കുന്നതിനായി, ഒരു സൈന്യം തെക്കോട്ട് നീങ്ങി, അവിടെ താര തന്റെ മകന്‍ അംഗദനോടൊപ്പം ചേര്‍ന്നു.
താരയുമൊത്തുള്ള വാനരക്കൂട്ടം കടല്‍ത്തീരത്ത് എത്തി ലങ്കയിലേക്ക് കടക്കേണ്ടിവന്നപ്പോള്‍, കടലിനു കുറുകെ സീതയെ ഒറ്റയ്ക്ക് അന്വേഷിക്കാന്‍ പോകാനുള്ള സന്നദ്ധത പ്രഖ്യാപിച്ചത് താരയാണ്. എന്നാല്‍ തന്റെ മകന്‍ അംഗദന്റെ അടുത്ത് അവളുടെ സാന്നിധ്യം കൂടുതല്‍ ആവശ്യമാണെന്ന് പറഞ്ഞ് ജാംബവാന്‍ എതിര്‍ത്തു, മാത്രമല്ല, ലങ്കയിലേക്ക് ചാടുന്നത് അവള്‍ക്ക് ഉചിതമല്ലെന്നും, ഒരിക്കല്‍ രാവണനെ ശിക്ഷിച്ചവനാണ് നിന്റെ ഭര്‍ത്താവെന്നും ജാംബവാന്‍ ഉപദേശിക്കുന്നു. അതിനാല്‍ ഹനുമാന്‍ എന്ന പേര് അദ്ദേഹം ബദലായി നിര്‍ദ്ദേശിച്ചു.
സുഗ്രീവന്റെ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്, കിഷികിന്ധയുടെ സൈന്യം രാവണനുമായി യുദ്ധം ചെയ്യാന്‍ ലങ്കയിലേക്ക് വീങ്ങി. രാജ്യം നോക്കാന്‍ താര കൊട്ടാരത്തിലേക്കെത്തി.
രാവണനെ പരാജയപ്പെടുത്തിയതിനുശേഷം, അയോധ്യയിലേക്കുള്ള യാത്രയില്‍, രാമനോടൊപ്പം അയോധ്യയിലേക്ക് പോയി. അംഗദയോടൊപ്പം, രാമന്റെ കിരീടധാരണത്തില്‍ പങ്കെടുക്കുകയും ചെയ്തു. ലവനും കുശനും കിഷ്‌കിന്ധ കാണ്ഡം പാരായണം ചെയ്യുമ്പോഴും അവളുടെ പേരിനെക്കുറിച്ചുള്ള വിലമതിപ്പ് അവള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ ശേഷം, അവള്‍ അംഗദനോടൊപ്പം തന്റെ രാജ്യത്തേക്ക് മടങ്ങി.

To advertise here,