മനാമ: സിറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സിയുടെ ആഗോളസംഗമം ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ മാർപാപ്പയുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്നു. ആഗോളസംഗമത്തിലേക്കുള്ള പതാക പ്രയാണം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പ്. മാർ റാഫേൽ തട്ടിൽ, എ.കെ.സി.സി.ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന് നൽകി ഉദ്ഘാടനം ചെയ്തു.
ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ സാന്നിധ്യം എ.കെ.സി.സി.ക്ക് പുതിയ കരുത്ത് നൽകുമെന്ന് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. ആഗോള സംഗമവേദിയായ റോമിൽ ഉയർത്തേണ്ട പതാക ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ച്, എ.കെ.സി.സി.യുടെ ശക്തമായ സാന്നിധ്യമുള്ള 40 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ഒക്ടോബർ 18-ന് വൈകീട്ട് റോമിൽ എത്തിച്ചേരും.
പതാക പ്രയാണ ഉദ്ഘാടന ചടങ്ങിൽ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, മാർ ബോസ്‌കോ പുത്തൂർ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ജോസുകുട്ടി. ജെ.ഒഴുകയിൽ, മിഡിലീസ്റ്റ് പ്രസിഡണ്ടും, ഗ്ലോബൽ വൈസ് പ്രസിഡണ്ടുമായ ഷെവലിയാർ ഡേവിസ് എടക്കളത്തൂർ, വൈസ് പ്രസിഡണ്ട്മാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഗ്ലോബൽ മീറ്റ് കൺവീനറും ഗ്ലോബൽ വൈസ് പ്രസിഡണ്ടുമായ ബെന്നി പുളിക്കക്കര, ഗ്ലോബൽ മീറ്റ് മിഡിലീസ്റ്റ് കൺവീനറും, ഗ്ലോബൽ സെക്രട്ടറിയും, ബഹ്‌റൈൻ എ.കെ.സി.സി പ്രസിഡണ്ടുമായ ചാൾസ് ആലുക്ക, എന്നിവർ സംസാരിച്ചു.
ആഗോള സമ്മേളനത്തിന്റെ ഭാഗമായി ദേശീയ പ്രതിനിധി സമ്മേളനം ഓഗസ്റ്റ് 1, 2 തീയതികളിൽ കല്യാൺ രൂപതയുടെ ആസ്ഥാനമായ നവീ-മുംബൈയിൽ സംഘടിപ്പിക്കും. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആഫ്രിക്ക, യു.എസ്.എ. ഓസ്‌ട്രേലിയ, യൂറോപ്പ്, എന്നിവിടങ്ങളിലെയും പ്രതിനിധി സമ്മേളനങ്ങൾക്ക് ശേഷമാണ് എ.കെ.സി. സി.ആഗോള സംഗമം റോമിൽ സംഘടിപ്പിച്ചിരിക്കുന്നത്
എ.കെ.സി.സി.ആഗോള പ്രതിനിധി സമ്മേളനത്തിൽ ഉയർത്തേണ്ട പതാക ബഹ്‌റൈനിലും എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Published: 16 Jul 2026, 01:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented