മരണം മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സത്യമാണെന്ന് പറയാറുണ്ട്. പക്ഷേ ആ മരണത്തെ ചുറ്റിപ്പറ്റിയുള്ള ഭയവും ആശങ്കയും കുറയ്ക്കാൻ ശവക്കുഴി കുഴിക്കൽ മത്സരം നടത്തിയാലോ? കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും ഹംഗറിയിൽ കഴിഞ്ഞയാഴ്ച നടന്നത് അത്തരമൊരു മത്സരമായിരുന്നു.

To advertise here,

ഹംഗറിയിലെ ഒരു സെമിത്തേരിയിലായിരുന്നു കൗതുകമുണർത്തിയ മത്സരം. ശവക്കുഴി കുഴിക്കലിലെ വൈദഗ്ധ്യം പരിശോധിക്കുന്നതിനൊപ്പം മരണവുമായി ബന്ധപ്പെട്ട ആശങ്കകളും അന്ധവിശ്വാസങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യവും മത്സരത്തിനുണ്ടായിരുന്നു. രണ്ടു പുരുഷന്മാർ വീതമുള്ള 19 ടീമുകളാണ് മത്സരിച്ചത്.

വേഗം മാത്രം പോരാ, കുഴിയുടെ ഭംഗിക്കും പ്രാധാന്യമുണ്ടായിരുന്നു. മരണത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാൻ ഒരു സെമിത്തേരിയിൽ തന്നെ സമയം ചെലവഴിച്ച് ശവക്കുഴിയുടെ യാഥാർഥ്യം മനസ്സിലാക്കുന്നത് ഒരു വഴിയാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

പക്ഷേ, ചിലപ്പോൾ മരിച്ചവരേക്കാൾ ഭയപ്പെടുത്തുന്നത് ജീവിച്ചിരിക്കുന്നവരായിരിക്കില്ലേ?

പ്രത്യേകിച്ച് രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾക്ക് ഈ ഭയം വളരെ യാഥാർഥ്യമാണ്. വിജനമായ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതും, രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്ക് നിൽക്കുന്നതുമെല്ലാം സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്ന സാഹചര്യങ്ങളാണ്.

ഇത്തരം സാഹചര്യങ്ങൾക്ക് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് ഒരു പരിഹാരം പരീക്ഷിക്കുകയാണ് ബ്രസീലിൽ ചെയ്തത്. പരസ്യക്കമ്പനിയായ ഇലക്ട്രോമീഡിയയുടെ നേതൃത്വത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ സ്ഥാപിച്ച ഡിജിറ്റൽ ബിൽബോർഡുകളാണ് പദ്ധതിയുടെ പ്രത്യേകത.

വിചിത്രമെന്ന് തോന്നുന്ന ഈ രണ്ട് സംഭവങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ചോദ്യം ഒന്ന് തന്നെ-നമ്മുടെ ഭയങ്ങളെ കുറയ്ക്കാൻ നമുക്ക് എത്രത്തോളം പുതിയ വഴികൾ പരീക്ഷിക്കാം?

ഇത്തരം കൗതുകകരമായ വാർത്തകളിലൂടെയും ലോകത്തെ വ്യത്യസ്തമായ ആശയങ്ങളിലൂടെയും സഞ്ചരിക്കുന്ന ‘ശരിക്കും! With ആർജെ അച്ചൂ’യുടെ പുതിയ എപ്പിസോഡിൽ ഇതിനെക്കുറിച്ച് കേൾക്കാം. നിർമ്മാണം & അവതരണം: ആർജെ അച്ചൂ.