ദാവോസ്: ഗ്രീൻലൻഡിന്മേൽ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്ന വിവാദപരമായ ഇറക്കുമതി തീരുവകളിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ നയതന്ത്രപരമായ ചുവടുമാറ്റം.

To advertise here,

ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ഭാവി കരാറിന്റെ രൂപരേഖ തയ്യാറായതായും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഈ പരിഹാരം അമേരിക്കയ്ക്കും എല്ലാ നാറ്റോ രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് ട്രംപ് കുറിപ്പിൽ വ്യക്തമാക്കി. ഗ്രീൻലൻഡുമായി ബന്ധപ്പെട്ട ഗോൾഡൻ ഡോം പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.