മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയാണ് മോസ്‌കോ ഉള്‍പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണമുണ്ടായത്. മോസ്‌കോയ്ക്ക് നേരേ തൊടുത്തുവിട്ട ഡ്രോണ്‍ റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടെന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്നും മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. 

To advertise here,

മോസ്‌കോ ഉള്‍പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട 32 ഡ്രോണുകളാണ് മൂന്നുമണിക്കൂറിനുള്ളില്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു. ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ റഷ്യയിലെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടതായും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്. മോസ്കോയുടെ കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളായ ഇസെവ്‌സ്‌ക്, നിഷ്‌നി നോള്‍വ്‌ഗൊറോഡ്, സമാറ, പെന്‍സ, താംബോവ്, ഉല്യാനോവ്‌സ്‌ക് തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. അതേസമയം, ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല.