തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ്ഗോപിയും കുടുംബവും തൃശ്ശൂരിൽ വോട്ടർപട്ടികയിൽ നിയമവിരുദ്ധമായി പേര് ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ പോലീസിൽ നൽകിയ പരാതിയിൽ നടപടി തുടങ്ങി.
പരാതിയിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ 18-ന് വൈകീട്ട് നാലിന് തൃശ്ശൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതി അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറിയിരുന്നു.
തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ്ഗോപി തൃശ്ശൂർ മുക്കാട്ടുകരയിലെ 115-ാം നമ്പർ ബൂത്തിൽ അദ്ദേഹം ഉൾപ്പെടെ 11 പേരെ വോട്ടർമാരായി വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച്, നിയമവിരുദ്ധ മാർഗത്തിലൂടെ ചേർത്തെന്നായിരുന്നു പരാതി.
ജനപ്രാതിനിധ്യനിയമം അനുസരിച്ച് സ്ഥിരതാമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളൂവെന്നും പതിറ്റാണ്ടുകളായി സുരേഷ്ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിരതാമസക്കാരാണെന്നും പരാതിയിലുണ്ടായിരുന്നു.
Content Highlights: TN Prathapan has been asked to submit evidence on vote tampering issue
Published: 17 Aug 2025, 06:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented