
നോയിഡ: കഴിഞ്ഞ മാസം നോയിഡയിൽ നടന്ന അക്രമാസക്തമായ തൊഴിലാളി പ്രതിഷേധത്തിൽ പങ്കെടുത്ത പ്രതിയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഒരു കോടിയിലധികം രൂപ എത്തിയതായി ഉത്തർപ്രദേശ് പോലീസ്. ഡോളർ, പൗണ്ട്, യൂറോ എന്നീ കറൻസികളിലായാണ് ഈ തുക ലഭിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിയായ സത്യം വർമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഈ തുക പലപ്പോഴായി അദ്ദേഹം തന്റെ തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ തീവ്രമായ നിരീക്ഷണത്തിലുള്ള നിരവധി സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും, ഈ ഇടപാടുകളെക്കുറിച്ച് വിശദമായ പരിശോധന നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. എന്നാൽ ഏത് രാജ്യങ്ങളിൽ നിന്നാണ് പണം എത്തിയതെന്നോ ഏതെല്ലാം സംഘടനകളാണ് നിരീക്ഷണത്തിലുള്ളതെന്നോ ഉള്ള കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിയിട്ടില്ല.
ഏപ്രിൽ 13-ന് ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുണ്ടായ അക്രമാസക്തമായ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അന്ന് 80-ലധികം സ്ഥലങ്ങളിലായി 40,000 മുതൽ 45,000 വരെ തൊഴിലാളികൾ ഒത്തുചേരുകയും ഇത് ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു. സെക്ടർ 63-ലും മദർസൺ കമ്പനി പരിസരത്തും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിടുകയും തീവെപ്പ് നടത്തുകയും ചെയ്തതായി പോലീസ് റിപ്പോർട്ട് ചെയ്തു. കേസിൽ ഇടത് തൊഴിലാളി സംഘടനയായ 'ബിഗുൾ മസ്ദൂർ ദസ്ത'യിലെ സജീവ അംഗങ്ങളായ സത്യം വർമ്മയെയും ഹിമാൻഷു താക്കൂറിനെയും ഏപ്രിൽ 19-ന് ലഖ്നൗവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ആദിത്യ ആനന്ദിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. അക്രമ സംഭവങ്ങളിലും പൊതു ക്രമസമാധാന നില തകർക്കുന്നതിലും പ്രധാന പങ്ക് വഹിച്ച സത്യം വർമ്മ, ആകൃതി എന്നിവർക്കെതിരെ ദേശീയ സുരക്ഷാ നിയമം (NSA) പ്രകാരം നടപടികൾ ആരംഭിച്ചതായി പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
Content Highlights: Over ₹1 crore in foreign currency discovered in accused Satyam Verma's account., Funds linked to April 13, 2026, violent labor protests in Noida., National Security Act (NSA) invoked against key suspects., Police investigating links between suspects and radical organizations.
Published: 15 May 2026, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented