പട്ന: ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാർ ഏപ്രിൽ 14-ന് രാജിവെക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി വ്യാഴാഴ്ച ഡൽഹിയിലെത്തും. ഏപ്രിൽ 10-ന് അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തിന്റെ പിൻഗാമിയെ നിശ്ചയിക്കുന്നതിനായി ഏപ്രിൽ 13-ന് ബിഹാർ കാബിനറ്റ് യോഗം ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കസേര ദീർഘകാലം ഒഴിഞ്ഞുകിടക്കാൻ പാടില്ലെന്ന കർശന നിലപാട് അദ്ദേഹം മുതിർന്ന ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
തന്റെ പിൻഗാമിയായി ബിജെപി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി വരണമെന്നാണ് നിതീഷ് കുമാറിന്റെ ആഗ്രഹമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ ഈ താൽപ്പര്യം അദ്ദേഹം ഇതിനകം തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുൻപ് നടന്ന സമൃദ്ധി യാത്ര ഉൾപ്പെടെയുള്ള പൊതുപരിപാടികളിൽ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് കുമാർ വിശേഷിപ്പിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഏപ്രിൽ 15-ന് നടക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. എന്നിരുന്നാലും, പിൻഗാമിയുടെ കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവും ബിജെപിയും ഉൾപ്പെടുന്ന എൻഡിഎ സഖ്യം നേടിയ വലിയ വിജയത്തിന് മാസങ്ങൾക്ക് ശേഷമാണ് ബിഹാർ രാഷ്ട്രീയത്തിൽ ഇത്തരമൊരു അധികാര കൈമാറ്റം നടക്കുന്നത്. ബിഹാറിൽ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജ്യസഭയിലേക്ക് നീങ്ങുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു യുഗത്തിന്റെ അവസാനമായാണ് കണക്കാക്കപ്പെടുന്നത്.
Content Highlights: Nitish Kumar set to resign as Bihar CM in April 2026 to join Rajya Sabha.
Published: 09 Apr 2026, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented