ലഖ്‌നൗ:  മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചുവെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
(ഇ.ഡി.) കേസ് നിലനില്‍ക്കുന്നതിനാല്‍ ഉടനെ ജയില്‍ മോചിതനാവില്ല. 2020 ഒക്ടോബറില്‍ ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദഖ് കാപ്പന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്‌. എന്നാല്‍ ജാമ്യം ലഭിച്ചുവെങ്കിലും ഇ.ഡി. കേസ് അന്വേഷണത്തില്‍ തീരുമാനം ആകാത്തതിനാല്‍ കാപ്പന് പെട്ടെന്ന് പുറത്തിറങ്ങാനാവില്ലെന്ന് ജയില്‍ പി.ആര്‍.ഒ. സന്തോഷ് വര്‍മ പി.ടി.ഐയോട് പറഞ്ഞു.

To advertise here,

ഒരു  ലക്ഷം രൂപയ്ക്കും ഒരാളുടെ ആള്‍ജാമ്യത്തിലുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. സുപ്രീം കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

കലാപ ഗൂഢാലോചനയുടെ ഭാഗമായെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് സിദ്ദിഖ് കാപ്പന്‍, അഥികുര്‍ റഹ്‌മാന്‍, ആലം മസൂദ് എന്നിവരെ മഥുര പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യു.എ.പി.എ. നിയമം, ഐ.ടി. നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദി
ക്കുകയായിരുന്നു.     

ജയില്‍ മോചിതനായ ശേഷം അടുത്ത ആറാഴ്ച ഡല്‍ഹിയില്‍ തന്നെ  തുടരണമെന്നും എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.