ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ തകർക്കാൻ പരുന്തിനെ ഉപയോഗിക്കുന്ന ഇന്ത്യൻ ആർമി | Photo : IADN
ദെഹ്റാദൂൺ: ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ സേന പരുന്തുകള്‍ക്ക് പരിശീലനം നല്കുന്നു. ഉത്തരാഖണ്ഡിൽ നടക്കുന്ന സംയുക്ത യുദ്ധ് അഭ്യാസ് പരിശീലനത്തിനിടെ ഇവയുടെ പ്രകടനത്തിന്റെ പ്രദർശനവും ഉൽപ്പെടുത്തിയിരുന്നു. പ്രതിവര്‍ഷം ഇന്ത്യയും യുഎസും സംയുക്തമായി നടത്തുന്ന പരിശീലനമാണിത്. സേന തന്നെ സൃഷ്ടിച്ച കൃത്രിമ സാഹചര്യങ്ങളിലൂടെ പരിശീലനം നേടിയ അര്ജുന് എന്ന പരുന്ത് ഡ്രോണുകളെ തകര്‍ത്തു.
പരുന്ത് മാത്രമല്ല ഡ്രോണുകളെ നശിപ്പിക്കാന്‍ നായകൾക്കും പരിശീലനം നൽകുന്നുണ്ട്. പാകിസ്താനില്‍ നിന്നും മറ്റും എത്തുന്ന ഡ്രോണുകളുടെ ലൊക്കേഷന്‍ കണ്ടെത്തി നശിപ്പിക്കാനാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഡ്രോണുകളുടെ ശബ്ദം കേട്ട് സേനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് നായ ചെയ്യുന്നത്. അതേസമയം ഡ്രോണിന്റെ സ്ഥാനം കണ്ടെത്തി അതിനെ വായുവില്‍ വെച്ചുതന്നെ നശിപ്പിക്കുകയാണ് പരുന്തുകളുടെ ജോലി. പരുന്തുകളെ ഉപയോഗിച്ച് ഇത്തരത്തിലൊരു അഭ്യാസം ഇന്ത്യന്‍ സേനയുടെ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് സേനാഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാകിസ്താനില്‍ നിന്ന് വരുന്ന ഡ്രോണുകളിലൂടെ പഞ്ചാബ്, കശ്മീര്‍ പ്രദേശങ്ങളിലേക്ക് തോക്കുകളും മയക്കുമരുന്നും പണവും രാജ്യത്ത് ഉപേക്ഷിച്ച പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 24 ന് ജമ്മുവിലെ സാംബാ ജില്ലയില്‍ രൂപയുടേയും ആയുധങ്ങളുടെയും ചരക്കുകള്‍ ഉപേക്ഷിച്ച് ഒരു പാകിസ്താനി ഡ്രോണ്‍ കടന്നുകളഞ്ഞതായി ജമ്മു പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlights: kites training, indian army, destroy enemy drones
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..