ന്യൂഡൽഹി: വരുന്ന ഉത്സവ സീസൺ പ്രമാണിച്ച് റെയിൽവേ ജീവനക്കാർക്ക് 2209 കോടി ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 11.72 ലക്ഷം ജീവനക്കാർക്കാണ് ബോണസ് ലഭിക്കുകയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽവേ ജീവനക്കാരുടെ 78 ദിവസത്തെ വേതനത്തിന് തുല്യമായ സംഖ്യയാണിത്. ഒരു പ്രത്യേക യോഗത്തിലാണ് തീരുമാനമെടുത്തത്.
പ്രഖ്യാപിക്കപ്പെട്ട ബോണസ് റെയിൽവേയിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കും. ട്രാക്ക് മെയിന്റനേഴ്സ്, ലോക്കോ പൈലറ്റുമാർ, ഗാർഡുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, സാങ്കേതിക പ്രവർത്തകർ, സാങ്കേതിക സഹായികൾ, പോയിന്റ്സ്മാൻ, മന്ത്രിതല ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർക്ക് ഉത്സവബത്ത ലഭിക്കും. റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതിന് റെയിൽവേ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് ഇപ്പോഴത്തെ ബോണസ് പ്രഖ്യാപനം.
യോഗ്യരായ റെയിൽവേ ജീവനക്കാർക്കുള്ള ബോണസ് ഓരോ വർഷവും ദുർഗാ പൂജ-ദസറ അവധിക്ക് മുമ്പാണ് നൽകിവരാറുള്ളത്.
ഏകദേശം 12 ലക്ഷം നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് നൽകുന്നത് ഈ വർഷത്തെ പ്രത്യേകത. ബോണസിന് അർഹതയുള്ള ഒരു റെയിൽവേ ജീവനക്കാരന് 78 ദിവസത്തേക്ക് നൽകാവുന്ന പരമാവധി തുക 17,951 രൂപയാണ്.
2023-2024 വർഷത്തിൽ റെയിൽവേയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നാണ് വിലയിരുത്തൽ. 1588 ദശലക്ഷം ടൺ എന്ന റെക്കോർഡ് ചരക്കാണ് റെയിൽവേ കയറ്റിയത്. ഏകദേശം 6.7 ബില്യൺ യാത്രക്കാരെ വഹിക്കുകയുംചെയ്തു.
അതേസമയം 2020-21 മുതൽ 2025-26 വരെയുള്ള കാലയളവിൽ മേജർ പോർട്ട് അതോറിറ്റികളിലെയും ഡോക്ക് ലേബർ ബോർഡുകളിലെയും ഏകദേശം 20,704 ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് മന്ത്രിസഭ അംഗീകാരം നൽകിയ പുതുക്കിയ ഉൽപ്പാദനക്ഷമത-ലിങ്ക്ഡ് റിവാർഡ് (PLR) പദ്ധതി. മൊത്തം 200 കോടി രൂപയുടെ സാമ്പത്തിക ചെലവുള്ള ഈ പദ്ധതി ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും തുറമുഖ- ഡോക്ക് തൊഴിലാളികളുടെ ശ്രമങ്ങളെ തിരിച്ചറിയാനും ലക്ഷ്യമിട്ടുള്ളതാണ്. പ്രധാന തുറമുഖ അധികാരികൾക്ക് ഉൽപ്പാദനക്ഷമതയുമായി ബന്ധപ്പെട്ട പുതുക്കിയ റിവാർഡ് സ്കീമിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
Content Highlights: Railway Employee Bonus 2024: Union Cabinet Approves Productivity-Linked Bonus For Railway Employees
Published: 04 Oct 2024, 09:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented