തന്റെയുള്ളിൽ നിലനിൽക്കുന്ന എന്തോ ഒന്നിനെക്കുറിച്ച് താൻ ശരിക്കും പഠിച്ചെന്നും പാർത്ഥിപൻ കൂട്ടിച്ചേർത്തു.

അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ കൊച്ചിയിലെത്തിയതിന്റെ ഓർമകൾ പങ്കുവെച്ച് തമിഴ് നടനും സംവിധായകനുമായ ആർ. പാർത്ഥിപൻ. ദുബായ് യാത്ര റദ്ദ് ചെയ്താണ് താൻ ശ്രീനിവാസന്റെ വസതിയിലെത്തിയതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ പറഞ്ഞു. മനസ്സുകൊണ്ട് അനുശോചനം രേഖപ്പെടുത്താമായിരുന്നെങ്കിലും ഇത്രയും ദൂരം യാത്രചെയ്ത് കേരളത്തിലേക്ക് വന്നത് എന്തിനാണെന്ന് സ്വയം ചോദിച്ചുവെന്നും പാർത്ഥിപൻ കുറിച്ചു.
കൊച്ചിയിലെത്തിയ തന്റെ യാത്രയുടെ വിശേഷമറിയുകയാണെങ്കിൽ, അത് വാക്കുകൾക്കതീതമായ അനുഭവമായിരുന്നുവെന്ന് പാർത്ഥിപൻ പറഞ്ഞു. അന്ന് ചെന്നൈയിൽനിന്ന് കൊച്ചിയിലേക്ക് വിമാനങ്ങൾ ഇല്ലായിരുന്നു. രാത്രി 7.55-ന് വിമാനത്താവളത്തിലേക്ക് സ്വയം കാറോടിക്കുകയായിരുന്നു. രാത്രി 8:40-ന് വിമാനത്താവളത്തിലെത്തി. വഴിയിൽ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ അപകടങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഒറ്റയ്ക്കാണ് വാഹനം ഓടിച്ചിരുന്നത്. വിമാനം രാത്രി 8:50-ന് പുറപ്പെടാൻ നിശ്ചയിച്ചിരുന്നു.
വിമാനത്താവളത്തിലെത്തിയിട്ടും സീറ്റുകൾ ലഭ്യമായിരുന്നില്ല. ഒരുവിധം ഗൗരവത്തോടെയും തമാശയായും ഇൻഡിഗോയിലെ സീനിയർ മാനേജരോട് പറഞ്ഞു, എന്തെങ്കിലും ഒരു വഴിക്ക് വിമാനത്തിൽ കയറ്റാൻ സാധിക്കുമെങ്കിൽ പൈലറ്റിന്റെ സീറ്റ് പോലും സ്വീകാര്യമാണെന്ന്. രാത്രി 9:25-ന്, ഒരു ജീവനക്കാരൻ ഇറങ്ങിയൊഴിയുകയും ആ സീറ്റ് തനിക്ക് ലഭിക്കുകയും ചെയ്തു. ഈ സൗകര്യം ഒരുക്കാൻ സഹായിച്ച സീനിയർ മാനേജരോട് എക്കാലവും കടപ്പെട്ടിരിക്കുമെന്ന് പാർത്ഥിപൻ കുറിച്ചു.
"രാത്രി 11:00-ന് ഞാൻ കൊച്ചിയിലെത്തി. എവിടെ താമസിക്കുമെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു. ഒടുവിൽ ശ്രീനിവാസൻ സാറിന്റെ വീടിനടുത്തുള്ള ഒരു സാധാരണ ത്രീ-സ്റ്റാർ ഹോട്ടൽ ഞാൻ കണ്ടെത്തി. വാസ്തവത്തിൽ ഇന്ന് ഞാൻ ദുബായിൽ ആയിരിക്കേണ്ടതായിരുന്നു. ഞാൻ എന്റെ വിമാനം റദ്ദാക്കി. എന്റെ ഹോട്ടൽ റദ്ദാക്കി. എന്നിട്ടും, ഏറ്റവും വിചിത്രമായ കാര്യം ഇതാണ് - എന്റെ മനസ്സിൽ എവിടെനിന്നും എന്റെ അനുശോചനം അറിയിക്കാമായിരുന്നു. എന്നിട്ടും എന്തോ ഒന്ന് എന്നെ ഇവിടേക്ക് ആകർഷിച്ചു. ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു: ഞാൻ അവിടുന്ന് ഇവിടേക്ക് ഇത്രയും ദൂരം ഓടി വന്നത് എന്തിനാണ്? എന്റെ ഉള്ളിൽ എന്തോ ഒന്ന് എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
ഒരു വശത്ത് മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയവർ ഉണ്ടായിരുന്നു. ഞാൻ ജീവിതത്തിൽ ധാരാളം സമ്പത്ത് കണ്ടിട്ടുണ്ട്. എന്നാൽ എന്റെ മുന്നിൽ നിന്നത് പണമല്ലായിരുന്നു - മറിച്ച്, ഒരു നിഷ്കളങ്കമായ ആത്മാവും മഹത്തായ ഒരു സൃഷ്ടികർത്താവും, അളവറ്റ ബഹുമാനത്തിന് അർഹതയുള്ള ഒരാളുമായിരുന്നു. എന്റെ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഞാൻ മുല്ലപ്പൂക്കൾ കൊണ്ടുപോയിരുന്നു. ഞാൻ തിരിച്ചറിയപ്പെടില്ലെന്ന് എനിക്കറിയാമായിരുന്നു, അത് ഒരിക്കലും വിഷയമായിരുന്നില്ല. എന്റെ ഈ പ്രവർത്തി പ്രപഞ്ചത്തിൽ രേഖപ്പെടുത്തപ്പെടും എന്നതാണ് എനിക്ക് പ്രധാനം. എന്തെങ്കിലും പൂർണ്ണമായ സത്യസന്ധതയോടെ ചെയ്യുമ്പോൾ, അത് എത്തേണ്ടിടത്ത് എത്തും - ആ സൗഹൃദത്തിലേക്ക് - പ്രപഞ്ചം മാത്രം സാക്ഷിയാണെങ്കിൽ പോലും." പാർത്ഥിപന്റെ വാക്കുകൾ.
അവിടെ ആരും തിരിച്ചറിയില്ലെന്ന് കരുതിയെങ്കിലും സംവിധായകൻ രാജ് തന്നെ തിരിച്ചറിഞ്ഞെന്നും പാർത്ഥിപൻ പറഞ്ഞു. തന്റെയുള്ളിൽ നിലനിൽക്കുന്ന എന്തോ ഒന്നിനെക്കുറിച്ച് താൻ ശരിക്കും പഠിച്ചെന്നും പാർത്ഥിപൻ കൂട്ടിച്ചേർത്തു.
Content Highlights: Tamil actor R. Parthiban shares his moving experience traveling to Kochi to bid a final farewell to the late Sreenivasan, a journey filled with unexpected challenges and profound reflection
Published: 22 Dec 2025, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented